നെറ്റ് പരീക്ഷ ജൂലായില്‍ത്തന്നെ നടത്താന്‍ യു.ജി.സി. തീരുമാനമായി
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ ജൂലായില്‍ത്തന്നെ നടത്താന്‍ യു.ജി.സി. തീരുമാനമായി. ഔദ്യോഗികവിജ്ഞാപനം ഉടനുണ്ടാകും. ജെ.ഇ.ഇ.(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍)മെയിന്‍, നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ നടത്തുന്നതുകൊണ്ട് സാഹചര്യത്തില്‍ നെറ്റ് പരീക്ഷയും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുകാട്ടി കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ. മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിച്ചിരുന്നു. എല്ലാവര്‍ഷവും ഏപ്രില്‍ ആദ്യം പരീക്ഷാ അറിയിപ്പ് നല്‍കുന്നതാണ്. എന്നാൽ ഇത്തവണ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കാത്തതിനെത്തുടര്‍ന്ന് ജൂലായിലെ പരീക്ഷ സംബന്ധിച്ച അറിയിപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 2014 വരെ യു.ജി.സി.യാണ് നെറ്റ് പരീക്ഷ നടത്തിയിരുന്നത്. പിന്നീട് സി.ബി.എസ്.ഇ.ക്ക് കൈമാറുകയാണുണ്ടായത്.
ഇത്തവണയും സി.ബി.എസ്.ഇ.തന്നെയാണ് പരീക്ഷ നടത്തുക. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറാകാനുമുള്ള ഈ യോഗ്യതാപരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്. ജൂലായിലും ഡിസംബറിലും.പരീക്ഷയിലെ അനിശ്ചിതത്വം നീക്കണമെന്നും വിജ്ഞാപനം പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞയാഴ്ച യു.ജി.സി.ക്കുപുറത്ത് പ്രക്ഷോഭം സംഘടിപ്പിചിരുന്നു.
https://www.facebook.com/Malayalivartha