യുഎഇയില്‍ തവാഫഖ്, തൗജീഹ്, തഖ്‌യീം എന്നിങ്ങനെ മൂന്നു പുതിയ തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍
യുഎഇയിൽ പുതിയ തൊഴിൽ തർക്ക പരിഹാരകേന്ദ്രങ്ങൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു .ഇതോടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ തൊഴിലിടങ്ങളും സ്ഥാപനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ഇതോടെ ലഭിക്കും. തവാഫഖ്, തൗജീഹ്, തഖ്‌യീം എന്നിങ്ങനെ മൂന്നു സെന്ററുകളാണ് തസ്ഹീല്‍ മാതൃകയില്‍ എമിറേറ്റുകളില്‍ തുറക്കുന്നത്.
തൗജീഹ്, തഖ്യീം സെന്ററുകൾ വിവിധ എമിറേറ്റുകളിൽ തുറക്കാൻ ആകുമെങ്കിലും തവാഫഖ് സെന്റർ ആദ്യഘട്ടത്തിൽ അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം പരിമിതമായിരിക്കും.
തവാഫക്: തൊഴിൽ തർക്കങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നിയമ നടപടികൾക്ക് സഹായിക്കുകയും ചെയ്യുക. തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുകയും തുടർ അന്വേഷണം നടത്തുകയും ചെയ്യുന്നതു തവാഫഖ് സെന്ററുകൾ ആയിരിക്കും
ഇരു വിഭാഗത്തെയും അനുനയിപ്പിച്ചു പരിഹരിക്കാന്‍ സാധിക്കുന്നതായാലും കോടതിയിലേക്ക് നീക്കേണ്ട കേസുകള്‍ ആണെങ്കിലും അക്കാര്യത്തില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുന്നത് തവാഫഖ് ആയിരിക്കും. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മന്ത്രാലയത്തിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക.
തൗജീഹ് :
തൊഴിലുടകള്‍ക്ക് ആവശ്യമായ സേവനങ്ങളും തൗജീഹ് വഴി ലഭ്യമാകും. നടപ്പാക്കേണ്ട മന്ത്രാലയ നിര്‍ദേശങ്ങള്‍, തൊഴില്‍ സംബന്ധിയായ അവബോധം, തൊഴില്‍ കരാര്‍ കൈപ്പറ്റല്‍, തൊഴിലാളികള്‍ക്കുള്ള തൊഴില്‍പത്ര വിതരണം, സമൂഹ സംസ്‌കാരത്തിന് ഉതകുന്നതും തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ആവശ്യമായതുമായ മുഴുവന്‍ മന്ത്രാലയ ബ്രോഷറുകളും കൈപ്പുസ്തകങ്ങളും ഇതുവഴിയാണ് നല്‍കുക.
തഖ് യീം:
ട്രേഡ് ലൈസൻസുകളുടെ മന്ത്രാലയവുമയി ബന്ധപ്പെട്ട ലൈസൻസുകൾ, സാക്ഷ്യപ്പെടുത്തിയ കരാറുകൾ, മന്ത്രാലയ ചട്ടങ്ങൾക്ക് അനുസൃതമായുള്ള ലേബർ ക്യാമ്പുകളുടെ റജിസ്‌ട്രേഷൻ എന്നിവയെല്ലാം തഖ് യീം സെന്ററുകളിൽ ആയിരിക്കും.
അടുത്ത മൂന്നു മാസത്തിനുള്ളിൽ മൂന്നു സെന്ററുകളും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലും അബുദാബിയിലും മാത്രം തുടങ്ങുന്ന തവാഫഖ് പിന്നീട് ആവശ്യം നോക്കി മറ്റ് എമിറേറ്റുകളിൽ തുടങ്ങാനും പെർമിറ്റ് നൽകും. പെർമിറ്റിനുള്ള വ്യവസ്ഥകൾ തവാഫഖ് സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നാല് സ്വദേശി സൂപ്പർവൈസർമാർ ഉണ്ടായിരിക്കും. ഇതിനു പുറമേ ബിരുദധാരികളായ 50 തൊഴിൽ ഗവേഷകരെയും പതിനായിരത്തിൽ കുറയാത്ത മാസവേതനത്തോടെ സെന്ററുകളിൽ നിയമിക്കും.
മൂന്നു സെന്ററുകളുടെയും തലവൻമാർ യോഗ്യരും തൊഴിൽപരിചയവുമുള്ള തദ്ദേശീയർ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സെന്ററുകൾക്ക് അപേക്ഷിക്കുന്നവരുടെ മന്ത്രാലയ ഫയലുകൾ കുറ്റമറ്റതായിരിക്കണം. നിയമലംഘനം നിലനിൽക്കുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുകയില്ല. ആളുകൾക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന സ്ഥലങ്ങളിലായിരിക്കും സെന്ററുകൾക്ക് അനുമതി നൽകുക. അപേക്ഷ പരിഗണിക്കാൻ സ്ഥാപനം തുടങ്ങുന്ന മേഖല പ്രധാനമാണെന്നും വ്യവസ്ഥയുണ്ട്. പൊതുഗതാഗത സംവിധാനം സെന്ററുകളിലേക്ക് ഉണ്ടായിരിക്കണം. ലേബർ ക്യാമ്പുകളുടെ സമീപത്ത് ആണെന്നതും പെർമിറ്റിനു പരിഗണിക്കും.
https://www.facebook.com/Malayalivartha