അടുത്തവര്‍ഷം 80 ലക്ഷം കുട്ടികളെ സ്‌കൂളിലെത്തിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പഠിക്കാൻ അവസരം ലഭിക്കാതെ സ്കൂളിൽ പോകാൻ കഴിയാത്ത നിരവധി കുരുന്നുകൾ ഉണ്ട്. അവർക്കായി കേന്ദ്ര സർക്കാർ 'സ്‌കൂള്‍ ചലോ അഭിയാന്‍' എന്ന പേരിൽ ഒരു പദ്ധതി കൊണ്ടുവരുന്നു. ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷം 80 ലക്ഷം കുട്ടികളെ സ്‌കൂളിലെത്തിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷം ഈ പദ്ധതി രാജ്യ വ്യാപകമായി നടപ്പിലാക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 70-80 ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല.
ലോക സാക്ഷരതാ ദിന പരിപാടികളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സാക്ഷരതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം 81 ശതമാനം സാക്ഷരത കൈവരിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha