തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി തൊഴില്‍വകുപ്പിനുകീഴിലെ നൈപുണ്യ വികസന മിഷന്റെ നേതൃത്വത്തില്‍ സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു. പോര്‍ട്ടലിന്റെ ഉദ‌്ഘാടനം ജൂണ്‍ ഏഴിന‌് തൊഴില്‍മന്ത്രി ടി പി രാമകൃഷ‌്ണന്‍ നിർവഹിക്കുന്നതാണ്.
കേരളത്തില്‍ ഓരോവര്‍ഷവും രണ്ടുലക്ഷത്തോളംപേര്‍ വിവിധ മേഖലകളിലായി തൊഴിലധിഷ‌്ഠിത കോഴ‌്സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെന്നാണ‌് കണക്ക‌് രേഖപെടുത്തിയിരിക്കുന്നത് . ഇവര്‍ക്ക‌് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ ഉത്തരവാദിത്തത്തോടെ സഹായിക്കലാണ‌് പോര്‍ട്ടലിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ 93 സര്‍ക്കാര്‍ ഐടിഐകള്‍, മുന്നൂറോളം സ്വകാര്യ വ്യവസായ പരിശീലനകേന്ദ്രങ്ങള്‍, പോളിടെക‌്നിക്കുകള്‍, എന്‍ജിനിയറിങ‌് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, നേഴ‌്സിങ് കോളേജുകള്‍, പാരാമെഡിക്കല്‍ കോഴ‌്സുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക‌് പോര്‍ട്ടലില്‍ രജിസ‌്റ്റര്‍ ചെയ്യാം.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ‌് പോര്‍ട്ടലിന്റെ സോഫ‌്റ്റ‌് വെയറും മറ്റും തയ്യാറാക്കിയത‌്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ‌്റ്റമര്‍ റിലേഷന്‍, സിസ‌്റ്റം അഡ‌്മിനിസ‌്ട്രേഷന്‍, ജോബ‌് സീക്രട്ട‌് റിലേഷന്‍ എന്നിവ ഉറപ്പാക്കിയിരിക്കും .
https://www.facebook.com/Malayalivartha