ചൈനയുടെ ചാവു കടൽ നിറം മാറുന്നതെങ്ങനെ? ഇതും ദൈവത്തിന്റെ കളിയോ?
ചൈനയുടെ ചാവു കടൽ എന്നറിയപ്പെടുന്ന ലവണ തടാകമാണ് യെങ്ഷെങ്. ഈ തടാകത്തിന്റെ നിറം മാറ്റം ഇന്ന് ചർച്ചാവിഷയമാണല്ലോ. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധി കേട്ട ഇവിടേക്ക് ഈ നിറം മാറുന്ന പ്രതിഭാസം കാണാൻ ഇപ്പോൾ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള യുൻചെൻ നഗരത്തിൽ ആണ് ഈ തടാകം. ഇതിന്റെ വിസ്തീർണം 132 ചതുരശ്ര കിലോമീറ്ററാണ്.
സോഡിയം സൾഫേറ്റ് ഏറ്റവും കൂടുതലുള്ളതും വലുതുമായ ലോകത്തിലെ മൂന്നാമത്തെ തടാകമാണിത്. ഇപ്പോൾ ഇതിന്റെ നിറം പിങ്ക് ആണ്. രണ്ടായി വിഭജിച്ചിരിക്കുന്ന ഇതിന്റെ ഒരു വശം പച്ചയും മറുവശം പിങ്കുമാണ്.
ഈ നിറം മാറ്റത്തിനു പിന്നിൽ എന്താണ് എന്ന് അറിയണ്ടേ. 'ഡുനാലില്ല സലൈന’ എന്ന ഒരിനം ആൽഗകളാണ് ഈ വർണ വിസ്മയത്തിനു പിന്നിൽ. ഇവ പുറത്തേക്കു വിടുന്ന കെമിക്കലുകളുടെ പ്രഭാവമാണ് ജലാശയത്തിനു പിങ്ക് നിറം നൽകുന്നത്.
എന്നാൽ ഇത് ആദ്യമായിട്ടൊന്നുമല്ല ഈ നിറം മാറ്റം. കഴിഞ്ഞ വർഷവും ഇതേ അവസരത്തിൽ ലവണ തടാകം വർണ വിസ്മയം തീർത്തിരുന്നു. ഈ തടാകത്തിന്റെ മറ്റൊരു സവിശേഷത ഈ ജലാശയത്തിൽ ഇറങ്ങിയാൽ മുങ്ങി പോകുമെന്ന് പേടിക്കേണ്ട. കാരണം അത്രക്കുണ്ട് ഇതിലെ ലവണാംശം. ചാവുകടലിന്റേതിന് സമാനമാണ് യെങ്ഷെങ് തടാകത്തിലെ ലവണാംശം എന്നും പറയാം.
ഏകദേശം 4,000 വർഷങ്ങൾക്കു മുൻപു തന്നെ മനുഷ്യർ ഈ തടാകം ഉപയോഗയോഗ്യമാക്കി എന്നാണ് ഗവേഷകർ പറയുന്നത്. 5കോടി വർഷങ്ങൾക്കു മുൻപുതന്നെ ഈ നിറം മാറ്റവും ആരംഭിച്ചിരുന്നു എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ ഈ തടാകത്തിലെ ഉപ്പ് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഒരേ തടാകത്തിന്റെ ഇരുവശങ്ങൾ ഇരു നിറങ്ങളിൽ കാണുന്ന കാഴ്ച നയനമനോഹരം തന്നെ എന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha