സ്വർണത്തിന്റെ "ഉത്ഭവം" കണ്ടെത്തി
സ്ത്രീജനങ്ങൾക്ക് പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകൾക്കു സ്വർണത്തോടുള്ള ഭ്രമം ഏവർക്കും സുപരിചിതമാണല്ലോ. ആഡംബരത്തിന്റെയും സ്റ്റാറ്റസിന്റെയും പ്രതീകമാണ് സ്വർണവും പ്ലാറ്റിനവുമെല്ലാം. ഈ സ്വർണത്തിന്റെ ഉത്ഭവം കണ്ടെത്തിയിരിക്കുകയാണ് ഗുരുത്വതരംഗങ്ങൾ നിരീക്ഷിക്കുന്ന ലിഗോ (ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി)യിലെ ശാസ്ത്രജ്ഞന്മാർ. സ്വർണം, പ്ലാറ്റിനം തുടങ്ങിയ ഘനമൂലകങ്ങൾ ഉണ്ടാകുന്നത് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെ ഫലമായാണ് എന്നാണ് പുതിയ കണ്ടെത്തൽ.
നക്ഷത്രങ്ങൾ സൂപ്പർനോവയായി പൊട്ടിത്തെറിക്കുമ്പോൾ അവശേഷിക്കുന്ന ചെറിയ പിണ്ഡമാണ് ന്യൂട്രോൺ നക്ഷത്രം. ഒരു ടീസ്പൂൺ വലിപ്പത്തിൽ ഒരുലക്ഷം ടൺ ദ്രവ്യം ഈ ന്യൂട്രോൺ നക്ഷത്രത്തിൽ ഉണ്ടാകും. ഈ നക്ഷത്രങ്ങൾ ജോഡികളായി വട്ടംകറങ്ങി ഒടുവിൽ കൂട്ടിമുട്ടും. ഈ കുട്ടിമുട്ടലിന്റെ ബലമായി ഗുരുത്വതരംഗങ്ങളും ഹ്രസ്വഗാമാ തരംഗ വികിരണവുമുണ്ടാകും. പാതയിൽ വരുന്ന ഗ്രഹങ്ങളെ പോലും കത്തിച്ചാമ്പലാക്കാൻ പോന്നവയാണ് ഈ ഗാമാ തരംഗങ്ങൾ.
ഇവ കൂട്ടിമുട്ടുമ്പോൾ തിളങ്ങുന്ന നീലനിറത്തിലായിരുന്നു പിന്നീട് വളരെ പെട്ടന്ന് തന്നെ രൂപം മാറുന്ന അതിലെ ദ്രവ്യം അത്യുഗ്രമായ താപവും റേഡിയേഷനും മൂലം ഘനലോഹങ്ങളായി മാറുന്നു. ഇങ്ങനെയുണ്ടാകുന്ന ഘനലോഹങ്ങളും മറ്റു മൂലകങ്ങളും പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണ്. അവയിൽ കുറേ ഭാഗം ഭൂമിപോലെ ഗ്രഹമായി മാറുവാനും സാധ്യതയുണ്ട്.
അങ്ങനെ ഗ്രഹമായി മാറുന്നുവെങ്കിൽ ആ ഗ്രഹം സ്വർണം, പ്ലാറ്റിനം, യുറേനിയം തുടങ്ങിയവ നിറഞ്ഞതാകും. അയൺ, കാൽസ്യം തുടങ്ങിയവയും ഇപ്രകാരം നക്ഷത്രങ്ങൾ കൂട്ടിമുട്ടി ഉണ്ടായതാണെന്ന് ആണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു പ്രകാശവർഷത്തിനും അപ്പുറത്തു ഹൈഡ്ര നക്ഷത്രസമൂഹത്തിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യം കഴിഞ്ഞ ഓഗസ്റ്റ് 17ന് ആണ് ആദ്യമായി ലിഗോയിൽ കണ്ടത്. പിന്നീട് ദിവസങ്ങളോളം നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ലോകമെങ്ങുമുള്ള നാലായിരത്തിലേറെ ശാസ്ത്രജ്ഞർ അമേരിക്കയിലെ ലിഗോയുടെ നിരീക്ഷണങ്ങൾ പഠിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. ഹബിൾ ടെലിസ്കോപ് ഇതിന്റെ ചിത്രവും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha