Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മനുഷ്യര്‍ ചിപ്പ് ധാരികളായി ജീവിക്കുന്ന കാലം വന്നുകൊണ്ടേ ഇരിക്കുന്നു...!ചിപ്പു ധാരികള്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും, ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട, പക്ഷേ ഹാക്കു ചെയ്യപ്പെട്ടാല്‍ ഇവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനാവും!

05 JUNE 2018 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം

സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ഇന്നത്തെ നിലയില്‍ ശാസ്ത്രം പുരോഗമിക്കുകയാണെങ്കില്‍ എന്തായിരിക്കും നമ്മളടങ്ങുന്ന മനുഷ്യരുടെ ഭാവിയെന്ന് ചില പ്രവചനങ്ങള്‍ നടന്നിട്ടുണ്ട്. അവ സയന്‍സ് ഫിക്ഷനാണെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, എന്താണ് അതെന്ന് ഒരോരുത്തരും അറിഞ്ഞിരിക്കണം.അത്തരം ഒരു ജീവിതമാണത്രെ മനുഷ്യരെ കാത്തിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമസ്ത മേഖലയിലും വാഴുന്ന നാളുകളാണ് വരുന്നതെന്നാണ് വിലയിരുത്തല്‍. ആണവ യുദ്ധം പോലെയുള്ള വിനാശകരമായ കാര്യങ്ങള്‍ സംഭവിച്ച്, ഭൂമി സര്‍വ്വനാശത്തിലേക്കു വീഴുന്നില്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ മേല്‍ പിടിമുറുക്കും. അത്തരം ഒരു കാലത്ത് വെറും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് പ്രൊസസിങ് ശേഷിയുള്ള യന്ത്രങ്ങളോട് എതിരിടണമെങ്കില്‍ മനുഷ്യരും ഭാഗികമായെങ്കിലും യന്ത്രങ്ങളാകണം എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതായത് മനുഷ്യര്‍ ചിപ്പു ധരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഇപ്പോഴേ ചിപ്പു ധരിച്ചു ജീവിക്കുന്ന മനുഷ്യരുണ്ടോ? ഉണ്ട്. സ്വീഡനില്‍. ഏതാനും വര്‍ഷം മുന്‍പ് ഏകദേശം 150 ആളുകളാണ് ഇങ്ങനെ ജീവിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത്തരം ആളുകളുടെ സംഖ്യ 3,000 ആയിരിക്കുന്നു. ഇതില്‍ പകുതി പേരും പെണ്‍കുട്ടികളാണ്. അതും വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും.

ഒരു പക്ഷേ, ഇന്നു ജീവിച്ചിരിക്കുന്ന നമ്മളില്‍ പലരും ചിപ്പു ധാരികളായി തീര്‍ന്നേക്കാമെന്നതു കൊണ്ട് ഈ സ്വീഡന്‍കാരുടെ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കാം, അല്ലെ? പല സ്വീഡിഷ് കമ്പനികളും അവരുടെ ജോലിക്കാരുടെ ത്വക്കിനടിയില്‍ ചിപ്പുകള്‍ ഉറപ്പിക്കുന്നതില്‍ തത്പരരാണ്. ഇതിലൂടെ, അവര്‍ക്ക് ഓഫിസുകളില്‍ താക്കോലുകള്‍ വേണ്ടാതാക്കാം. അവര്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും. ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട. അങ്ങനെ പല സേവനങ്ങളും ചിപ്പുകളുമായി ബന്ധിച്ചു ചെയ്യാം. ഇവര്‍ ത്വക്കിനടിയില്‍ നിക്ഷേപിക്കുന്ന ചിപ്പുകള്‍ക്ക് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ കഴിവാണുള്ളത്. ഇത് ആക്ടിവേറ്റു ചെയ്യുമ്പോള്‍, കോണ്‍ടാക്ട്‌ലെസ് പെയ്‌മെന്റ് സിസ്റ്റത്തില്‍ അല്ലെങ്കില്‍ മൊബൈല്‍ പെയ്‌മെന്റില്‍ നടക്കുന്നതു പോലെ, ചെറിയ അളവില്‍ ഇലക്ട്രോമാഗ്‌നെറ്റിക് തരംഗങ്ങളായി ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ചിപ്പുകള്‍ പാസീവ് ആണ്.

എന്നുപറഞ്ഞാല്‍ ചിപ്പുകളിലുള്ള ഡേറ്റ മറ്റ് ഉപകരണങ്ങള്‍ക്കു വായിക്കാമെങ്കിലും ഇവയ്ക്ക് മറ്റുപകരണങ്ങളിലെ ഡേറ്റ വായിക്കാനാവില്ല. എന്നാല്‍ വളരെ വികസന സാധ്യതയുള്ളതാണ് ഈ സാങ്കേതികവിദ്യ. ഓണ്‍ലൈന്‍ വില്‍പ്പന ശാലകള്‍ തങ്ങളുടെ ഡെലിവറി സ്റ്റാഫ് ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കണമെന്നു പറയുന്ന കാലം, ഒരു പക്ഷേ, അത്ര അകലെയല്ല. മറ്റു കമ്പനികളും ഇത്തരം ചിപ്പുകള്‍ നിര്‍ബന്ധമാക്കിയേക്കാം.

ഇപ്പോഴത്തെ ചിപ്പു ധാരികളില്‍ പലര്‍ക്കും അതിലെ പുതുമയാണ് പ്രധാന ആകര്‍ഷണീയത. ചിപ്പു വച്ച സ്വീഡനിലെ ജീവനക്കാര്‍ക്ക് ഹാജര്‍ വയ്ക്കാനും, ഭക്ഷണത്തിനു പണമടയ്ക്കാനുമൊക്കെ ഈ ചിപ്പുകള്‍ ഉപയോഗിക്കാനാകുന്നു. ജീവനക്കാരില്‍ പലരും ഇത് ഭാവിയുടെ സാങ്കേതികവിദ്യയായാണ് കാണുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായേക്കാം. സ്വീഡിഷ് ജനത അവരുടെ സ്വകാര്യത പങ്കുവയ്ക്കാന്‍ മടിക്കുന്നില്ലെന്നാണ് കാണുന്നത്. ഇത്തരത്തിലുള്ള മൈക്രോ ചിപ്പുകളുടെ നിര്‍മാണത്തിനായി അവരില്‍ പലരും വ്യക്തിഗത ഡേറ്റ നല്‍കിയിട്ടുണ്ട്. സ്വീഡനിലെ ഏതു ജോലിക്കാരന്റെയും ശമ്പളം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വിളിച്ചു ചോദിച്ചാലും അറിയാമത്രെ. സ്വീഡനിലെ ദേശീയ റെയില്‍വെ കമ്പനിയില്‍ 130 പേര്‍ മൈക്രോ ചിപ്പുകളിലൂടെ ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യുന്നു. എപ്പിസെന്റര്‍ എന്ന കമ്പനിയും മറ്റു ചിലരുമാണ് പ്രധാനമായും ചിപ്പ് നിക്ഷേപിക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്. ഒരു അരിമണിയുടെ വലിപ്പമുള്ള ചിപ്പുകളാണ് വിരലിനുള്ളിലല്‍ നിക്ഷേപിക്കുന്നത്. ഇങ്ങനെ ചിപ്പു സ്വീകരിക്കുന്നവര്‍ക്ക് കൈ വീശലിലൂടെ വാതിലുകള്‍ തുറക്കാം, പ്രിന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം, ഭക്ഷണം വാങ്ങാം, ക്രെഡിറ്റ് കാര്‍ഡും മറ്റും ഉരയ്ക്കുന്നതിനു പകരം ഉപയോഗിക്കാം. എന്നാല്‍ നൈതികമായ ഒരുപറ്റം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടാമെന്നാണ് ചില സാങ്കേതികവിദ്യാ വിദഗ്ധര്‍ വിശ്വസിക്കുന്നത്.

ചിപ്പുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും അവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നാണ് അവര്‍ വാദിക്കുന്നത്. ജോലിക്കാര്‍ എത്ര തവണ പണിക്കു വരുന്നുവെന്നും എപ്പോഴൊക്കെ ഓഫീസിനു വെളിയില്‍ ഇറങ്ങുന്നുവെന്നും എന്തൊക്കെ വാങ്ങുന്നുവെന്നുമൊക്കെ ഓഫീസ് ഉടമകള്‍ക്ക് അറിയാം. മറ്റൊരു പ്രശ്‌നം സ്മാര്‍ട് ഫോണുകളും ക്രെഡിറ്റ് കാര്‍ഡും മാറ്റിവയ്ക്കാവുന്നതുപോലെ ചിപ്പുകള്‍ നീക്കം ചെയ്യാനാവില്ല.
ഈ ചിപ്പ് സിസ്റ്റം മറ്റു രാജ്യങ്ങളിലേക്കും വരാനും മറ്റു പല കമ്പനികളും ഉപയോഗപ്പെടുത്താനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരം ചിപ്പുകളെപ്പോലെ പരിമിത ശേഷിയുമായിട്ടായിരിക്കില്ല ഭാവിയിലെ ചിപ്പുകള്‍ എത്തുക എന്നാണ് പറയുന്നത്.

ചിപ്പ്ബന്ധിത ജീവിതത്തില്‍ ആളുകള്‍ക്ക് ഒന്നും ഒളിച്ചു വയ്ക്കാന്‍ ഉണ്ടാവില്ല. 2013-ല്‍ ഗൂഗിളിന്റെ അന്നത്തെ പ്രധാനികളില്‍ ഒരാളായിരുന്ന എറിക് സ്മിഡ്റ്റ് നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു. നാളെ ഒരാളെ ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം, 'നിങ്ങള്‍ക്ക് ഹൃദയാഘാതം വരാന്‍ പോകുന്നു, എത്രയും വേഗം ആശുപത്രിയിലെത്തുക' എന്ന് ഡോക്ടര്‍ രോഗിയെ വിളിച്ചു പറയുന്ന കാലം വരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ സാങ്കേതികവിദ്യ ബന്ധിതമായ ഒരു ഭാവിയാണ് ഇന്നു ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരെയെങ്കിലും കാത്തിരിക്കുന്നതെന്നു വേണം കരുതാന്‍.

എന്നാല്‍ ഇതൊന്നും പൂര്‍ണ്ണമായും ശുഭസൂചകമല്ല. ഏതു ടെക്‌നോളജിയും ഹാക്കു ചെയ്യപ്പെടാം. അതിശക്തമായ ചിപ്പുകളുമായി ജീവിക്കേണ്ടി വരുന്നവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനും സാങ്കേതിക വിദ്യയ്ക്കായേക്കാം. പക്ഷേ, അതെല്ലാം ഇപ്പോള്‍ സയന്‍സ് ഫിക്ഷനു വിടാം. ഇപ്പോള്‍, ചിപ്പ് ബന്ധിത ജീവിതം നമ്മളില്‍ ചിലരെങ്കിലും വരും പതിറ്റാണ്ടുകളില്‍ അനുഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയാണെന്ന് മാത്രം പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends