Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മൈക്കലാഞ്‌ജലോ

12 NOVEMBER 2012 12:25 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

താന്‍വരച്ച ചിത്രങ്ങളിലൂടെയും നിര്‍മിച്ച ശില്‌പങ്ങളിലൂടെയും കലയുടെ ചരിത്രത്തിലെ നിത്യവിസ്‌മയമായിത്തീര്‍ന്നു മൈക്കലാഞ്‌ജലോ. ഇറ്റലിയിലെ ടസ്‌കനിയില്‍ 1475 മാര്‍ച്ച്‌ ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രോഗാതുരയായിരുന്ന അമ്മയ്‌ക്കു മകനെ വളര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ അയല്‍പക്കത്തെ കല്‍പണിക്കാരുടെ കുടുംബമാണു സഹായിച്ചത്‌. ഉളിയും ചുറ്റികയുമായിരുന്നു ബാല്യത്തില്‍ കളിപ്പാട്ടങ്ങളായി ലഭിച്ചത്‌. അവ മൈക്കിളിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു. മൈക്കലിന്‌ ആറുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ആരോടും കൂട്ടുകൂടാതെ പ്രത്യേക സ്വഭാവക്കാരനും ഏകാകിയുമായി വളര്‍ന്ന ബാലന്റെ ഏക ആഗ്രഹം കലാകാരനാവുക എന്നതായിരുന്നു. ഈ പ്രകൃതം പില്‌ക്കാല ജീവിതത്തിലും തുടര്‍ന്നുപോന്ന അദ്ദേഹം സമകാലീനനായിരുന്ന നിസ്‌തുല കലാകാരന്‍ ഡാവിഞ്ചിയോടു ശത്രുത പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മപ്രചോദനമല്ലാതെ മറ്റൊന്നും തന്നെ കലാപ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
തന്റെ സഹപാഠിയും, ഗിര്‍ലാന്‍ഡയോ എന്ന പ്രശസ്‌ത ചിത്രകാരന്റെ ശിഷ്യനുമായിരുന്ന ഗ്രനാച്ചിയുടെ സ്വാധീനമാണു മൈക്കലിന്റെ താത്‌പര്യം ചിത്രകലയിലേക്കു തിരിച്ചുവിട്ടത്‌. മകന്‍ ഒരു വ്യാപാരിയാകണമെന്നായിരുന്നു പിതാവിന്റെ താത്‌പര്യം. എതിര്‍പ്പു വകവയ്‌ക്കാതെ മൈക്കല്‍, ഗിര്‍ലാന്‍ഡയോയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു വര്‍ഷത്തെ ചുവര്‍ചിത്ര പഠനത്തിനുശേഷം മെഡീസി കൊട്ടാരത്തിലെ ശില്‌പവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കാലത്തു ശവശരീരങ്ങള്‍ പരിശോധിച്ചു മനുഷ്യശരീരഘടന മനസ്സിലാക്കി.
ചിത്രരചനയിലും ശില്‌പകലയിലും വൈദഗ്‌ധ്യം നേടിയ മൈക്കലാഞ്‌ജലോ റോമിലെത്തിച്ചേര്‍ന്നു. അവിടെവച്ചാണു തന്റെ കൂറ്റന്‍ ശില്‌പമായ `ബാക്കസ്‌' നിര്‍മിച്ചത്‌. അതിനെത്തുടര്‍ന്നു `പിയെത്ത'യുടെ നിര്‍മാണം ആരംഭിച്ചു. യേശുക്രിസ്‌തുവിന്റെ മൃതദേഹം മടിയില്‍ വച്ചു ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്‌പമാണത്‌. മൈക്കലാഞ്‌ജലോ തന്റെ പേരു രേഖപ്പെടുത്തിയ ഏക സൃഷ്‌ടിയാണത്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍ ഇന്നും ആ ശ്രേഷ്‌ഠശില്‌പം നിലകൊള്ളുന്നു.
1501ല്‍ മൈക്കലാഞ്‌ജലോ ഇറ്റലിയിലേക്കു മടങ്ങി. അവിടെ അദ്ദേഹം ഡേവിഡ്‌ എന്ന കൂറ്റന്‍ മാര്‍ബിള്‍ ശില്‌പത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തു. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവുംകൊണ്ടു പരാജയപ്പെടുത്തിയ ആ ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രതീകമായാണ്‌ അദ്ദേഹം ഭാവന ചെയ്‌തത്‌. ഈ ശില്‌പം പൂര്‍ത്തിയായതോടെ ശില്‌പിയുടെ കീര്‍ത്തി വാനോളമുയര്‍ന്നു.
1503 ല്‍ സ്ഥാനാരോഹണം ചെയ്‌ത പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ സിസ്റ്റൈന്‍ ചാപ്പലിലെ മേല്‌ത്തട്ടില്‍ ചിത്രം വരയ്‌ക്കാന്‍ മൈക്കലാഞ്‌ജലോയെ ക്ഷണിച്ചു. ദേവാലയങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രഭുഭവനങ്ങളിലോ രചനയ്‌ക്കുള്ള കരാര്‍ ലഭിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ ഒരു ചിത്രകാരനോ ശില്‌പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം. ചാപ്പലിന്റെ മേല്‌ത്തട്ടില്‍ പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരുടെ ചിത്രങ്ങളും അലങ്കാര പണികളും വരയ്‌ക്കാനാണ്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌.
1508ല്‍ അദ്ദേഹം ചിത്രരചനയ്‌ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1512ല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായി. 300 രൂപങ്ങളാണു സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്‌ജലോ വരച്ചത്‌. എക്കാലത്തെയും മികച്ച ചിത്രങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌.
പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെയും മെഡീസി കുടുംബത്തിലെ ലോറന്‍സോ, ഗിയുലിയാനോ എന്നീ പ്രഭുക്കന്മാരുടെയും ശവകുടീരങ്ങള്‍, ഒരു വാസ്‌തുശില്‌പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിഴിവു പ്രകടിപ്പിക്കുന്നവയാണ്‌. പോപ്പ്‌ പോള്‍ മൂന്നാമന്റെ നിര്‍ദ്ദേശപ്രകാരമാണു മൈക്കലാഞ്‌ജലോ `അന്ത്യവിധി' ചിത്രീകരിച്ചത്‌. സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്‌ക്കു പിന്നിലുള്ള ചുവരിലാണ്‌ 20.12 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ഈ ചിത്രം എഴുതിയത്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവില്‍ മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണു ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍ നിന്ന്‌ എഴുന്നേല്‌ക്കുന്ന ഭാവത്തില്‍ ക്രിസ്‌തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. ഇറ്റാലിയന്‍ മഹാകവി ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണു ചിത്രീകരണം നടത്തിയിരിക്കുന്നത്‌. മൈക്കലാഞ്‌ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രീകരണം പാടില്ലെന്നു കരുതിയ പില്‌ക്കാല പോപ്പുമാര്‍ അവയുടെ മേല്‍ വസ്‌ത്രങ്ങള്‍ ആലേഖനം ചെയ്‌തു ചേര്‍പ്പിച്ചു.
മൈക്കലാഞ്‌ജലോക്കു മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവമാണ്‌ ഈ ചിത്രം പ്രകാശിപ്പിക്കുന്നത്‌.
ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍മനിരതനായിരുന്ന ഈ കലാകാരന്‍ 1564 ഫ്രെബ്രുവരി 18 ന്‌ അന്തരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (17 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (18 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (19 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (19 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (20 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends