മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍ നിയന്ത്രണത്തിനായി ജുഡീഷ്യല്‍ അധികാരമുള്ള കമ്മിറ്റി
മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍ നിയന്ത്രണത്തിനായി പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കി. സുപ്രിം കോടതിയിൽ നിന്നോ, ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജി ചെയർമാനായി അഡ്മിഷൻ ആൻഡ് ഫീ റെഗുലേഷൻ കമ്മിറ്റി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. സർക്കാറിന്റെയും മെഡിക്കൽ കൗൺസിലിന്റെയും പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.
ഫീസ് നിശ്ചയിക്കാൻ കമ്മിറ്റിക് അധികാരം ഉണ്ടായിരിക്കും. ഫീസ് നിശ്ചയിച്ചാല്‍ അത് ആ വിദ്യാര്‍ഥിയുടെ കോഴ്‌സ് കഴിയുന്നതുവരെ ബാധകമായിരിക്കും. ഒരു അധ്യയന വര്‍ഷം അതത് വര്‍ഷത്തെ ഫീസ് മാത്രമെ ഈടാക്കാന്‍ പാടുള്ളു. കൂടുതൽ ഈടാക്കിയാൽ അതിനെതിരെ നടപടിയെടുക്കും. പ്രവേശനത്തെ സംബന്ധിച്ചോ ഫീസിനെ സംബന്ധിച്ചോ പരാതിയുണ്ടായാൽ അന്വേഷിക്കുന്നതിന് കമ്മിറ്റിക്ക് സിവിൽ കോടതിയുടെ അധികാരം നൽകിയിട്ടുണ്ട്. നിയമലംഘനം തെളിഞ്ഞാല്‍ 10 ലക്ഷം വരെ പിഴ ചുമത്താനും പ്രവേശനം അസാധുവാക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്.
'എം.ബി.ബി.എസ്., ബി.ഡി.എസ് കോഴ്സുകൾക്ക് നീറ്റ് വഴിയാകും പ്രവേശനം. മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് സർക്കാർ പരീക്ഷ നടത്തും.ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെയുള്ള സ്ഥാപനങ്ങളിൽ സർക്കാർ നൽകുന്ന സംവരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ വിദ്യാർഥി പ്രവേശനം, ഫീസ്, പട്ടികജാതി,പട്ടികവർഗ വിഭാഗത്തിനുമുള്ള സംവരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേരള മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻ ആൻഡ് കൺട്രേൾ ഓഫ് അഡ്മിഷൻ ടു പ്രൈവറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ബില്ലാണ് ഓഡിനൻസായി ഇറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha