പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രതികരണവുമായി നടന്‍ ഷാഹിദ് കപൂര്‍ രംഗത്ത്
പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഷാഹിദ് കപൂറും രംഗത്ത്. ചിത്രത്തിന് ഒരു അവസരം നല്‍കുവെന്ന് ഷാഹിദ് അഭ്യര്‍ഥിച്ചു. നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും പത്മാവതിയായി വേഷമിട്ട ദീപികയും വിവാദങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാഹിദുമെത്തിയത്.
പത്മാവതി വളരെ വ്യത്യസ്തമായ ചിത്രമാണ്. എല്ലാ ഇന്ത്യക്കാരും അതില്‍ അഭിമാനിക്കും. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സൂറത്തില്‍ ചിത്രത്തിനെതിരെ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. അതേസമയം, ചിത്രത്തിന്‍റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) പരിഗണനയിലുള്ള വിഷയം പരിഗണിക്കില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha