പത്മാവതിക്കെതിരെ വീണ്ടും പ്രതിഷേധം; രക്തംക്കൊണ്ടെഴുതിയ നിവേദനവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ ഈ ചിത്രം വിവാദക്കുരുക്കിൽപ്പെട്ടിരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. പത്മാവതി റിലീസ് തടയാന്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്. എങ്ങനെയും ചിത്രത്തിന്റെ റിലീസ് തടയാന്‍ രക്തം കൊണ്ടുള്ള കത്താണ് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് എഴുതുന്നത്. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഒരു നിവേദനം എന്ന രീതിയിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.
ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്നും ദീപിക ഡച്ചുകാരിയാണെന്നുമുള്ള പ്രസ്താവനയുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ രക്തം കൊണ്ടുള്ള കത്തുമായി ഹിന്ദു സംഘടനകള്‍ എത്തിയിരിക്കുന്നത്. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നും സ്വാമി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha