സല്‍മാനെ കാണാന്‍ പ്രീതി സിന്റ എത്തിയത് മുഖം മറച്ച് ; മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ താരം മടങ്ങി
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സൽമാൻ ഖാന് അഞ്ചുവർഷം തടവ്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിൽ താരത്തെ കാണാൻ നടിയും സുഹൃത്തുമായ പ്രീതി സിന്റ എത്തി. വെളുത്ത തൊപ്പി ഉപയോഗിച്ച് മുഖം മറച്ചാണ് പ്രീതി സൽമാനെ കാണാനായി എത്തിയത്. ഏതാനും മിനുട്ടുകള്‍ ഇരുവരും ജയിലില്‍ വച്ച് പരസ്പരം സംസാരിച്ചു. 20 വര്‍ഷത്തിലധികമായി സല്‍മാന്‍ ഖാനും പ്രീതി സിന്റയും അടുത്ത സുഹൃത്തക്കളാണ്. നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പുര്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ബാക്കിയുള്ളവരെ കോടതി വെറുതെവിട്ടിരുന്നു.
1998 ൽ ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഇപ്പോള്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് താരത്തിനു കോടതി ശിക്ഷ വിധിച്ചത്.
സൽമാന് പുറമെ ബോളിവുഡ് നടന്‍മാരായ സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. എന്നാൽ പ്രതികളില്‍ മറ്റു നാലു പേരും സഹയാത്രക്കാര്‍ മാത്രമാണെന്നും കുറ്റവും ചെയ്തു എന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ച കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha