ആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കൂട്ടുകാര്‍, ആ യാത്ര അവരെ ശത്രുക്കളാക്കി, പിന്നെ സംഭവിച്ചത്...
ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു സ്‌റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത്. ഈ സ്‌റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു.
ദുബായിലെ വിവാദ സ്‌റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ആക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് ഈ നടി പറഞ്ഞുകൊടുത്തു എന്നാണ് കഥ.
ആദ്യമൊക്കെ സമയം കിട്ടുമ്പോൾ ആക്രമിക്കപ്പെട്ട നടി വീട്ടില്‍ വരികയും, നടിയുടെ വീട്ടിലേക്ക് റിമി പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി തന്നെ പറഞ്ഞിരുന്നു.
എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിയ്ക്കും. എന്നാല്‍ ഈ സ്വഭാവം കൊണ്ട് തിരിച്ചടി കിട്ടിയതോടെ റിമി സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ടാവുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും ഇപ്പോള്‍ സുഹൃത്തുക്കള്‍ കുറവാണെന്നും റിമി കൂട്ടിച്ചേർത്തിരുന്നു.
എന്നാല്‍ കാവ്യ മാധവന്‍ ഇപ്പോഴും റിമി ടോമിയുടെ ഉറ്റസുഹൃത്ത് തന്നെയാണ്. മീശാമാധവന്‍ എന്ന കാവ്യമാധവന്‍ ചിത്രത്തില്‍ പാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. അന്ന് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടരുന്നു. അതേസമയം ദിലീപും റിമിയും തമ്മില്‍ നിരവധി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് ദിലീപിന്റെയും റിമിയുടെയും വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിദേശത്ത് നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല.
വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രമുകള്‍ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അന്ന് റിമി രക്ഷപ്പെട്ടത് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ചാണെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha