‘മോസ് ആന്‍ഡ് ക്യാറ്റിന്റെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നെ ഒഴിവാക്കി; ദിലീപേട്ടന്‍ വിളിച്ച് ശപിക്കരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി ഷംന കാസിം
കഴിവുണ്ടായിട്ടും ചിലരുടെ ഇംഗികങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാത്തത് കൊണ്ടോ ഭാഗ്യക്കേട് കൊണ്ടോ അവഗണിക്കപ്പെടുന്ന താരങ്ങള്‍ മലയാള സിനിമയില്‍ ഏറെയാണ്. അതിലൊരാളാണ് നടി ഷംന കാസിമും. അലി ഭായ് എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷംനയുടെ അഭിനയത്തെ പ്രശംസിച്ചിരുന്നു. തമഴ് സിനിമയ്ക്ക് മറ്റൊരു അസിനെ കിട്ടി എന്നാണ് ഇളയദളപതി വിജയ് ഒരിക്കല്‍ ഷംനയെ കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നിട്ടും മലയാള സിനിമയില്‍ ഷംനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല. ഇപ്പോൾ ചില തുറന്നുപറച്ചിലുകളുമായി ഷംന രംഗത്തെത്തിരിക്കുകയാണ്. ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംന മനസ്സ് തുറന്നത്.
ഫാസില്‍-ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണെന്ന് നടി ഷംന കസിം. താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതില്‍ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. ആ സമയത്ത് സ്‌നേഹയും ചിമ്പുവും അഭിനയിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഞാനത് മാറ്റിവെച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ സാറിന്റെ ആവശ്യപ്രകാരം കുറേ ഡാന്‍സ് പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്തു. അന്ന് ദിലീപേട്ടന്റെ കൂടെ അഭിനയിക്കാത്ത നടിമാരുണ്ടായിരുന്നില്ല. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. ഷംന പറഞ്ഞു. .
എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാല്‍ ദിലീപേട്ടന് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.
എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha