സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങള്‍ അവസാനിച്ചിട്ടും വേട്ടയാടലുകൾ അവസാനിച്ചില്ല; അമല പോള്‍ മനസ് തുറക്കുന്നു...
പലവിധത്തിലുള്ള വേട്ടയാടലുകള്‍ക്ക് താന്‍ വിധേയയായിക്കൊണ്ടിരിക്കുകയാണെന്ന് നടി അമലാ പോള്‍. ചര്‍ച്ചകള്‍, ഗോസിപ്പുകള്‍, പരദൂഷണങ്ങള്‍ ഇവയെല്ലാം നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്റെ ജീവിതത്തെയോ അഭിനയത്തെയോ ബാധിക്കില്ലെന്നും താരം വ്യക്തമാക്കി. ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ കേരളത്തിലെ വീട്ടിലേക്ക് പോകും. ആലുവയിലാണ് വീട്. അവിടെ ചെലവഴിക്കും. അല്ലെങ്കില്‍ ഡല്‍ഹിയിലും ബാംഗ്ലൂരിലുമുള്ള സുഹൃത്തുക്കളെ കാണാന്‍ പോകും. അവിടെയൊക്കെ ആകുമ്പോള്‍ പലരും തന്നെ തിരിച്ചറിയില്ലെന്നും വളരെ ജോളിയായി കഴിയാമെനനും താരം പറഞ്ഞു.
യാത്രകള്‍ അമലയ്ക്ക് ഏറെ ഇഷ്ടമാണ്. അത് തരുന്ന ഊര്‍ജ്ജം വലുതാണ്. വളരെ പോസിറ്റീവായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താരം. പ്രശ്‌നങ്ങളില്ലാത്തവരായി ആരുമില്ല. അവയെ വെല്ലുവിളിയായാണ് നേരിടുന്നത്. സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങള്‍ അവസാനിച്ചിട്ട് ഏറെ നാളായിട്ടും പലരും വേട്ടയാടുകയാണ്. ഇപ്പോഴത്തെ സ്വകാര്യജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിവരും. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുകയാണ് പതിവ്. പുതിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. എന്നിട്ടും അത്തരത്തിലുള്ള നുണകള്‍ ചര്‍ച്ചയാകുന്നു.
അപവാദങ്ങളെ ഭയന്ന് ചെന്നൈയിലെ സ്ഥിര താമസം പോലും ഒഴിവാക്കി. ഷൂട്ടിംഗ് ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ തങ്ങുന്നുള്ളൂ. അതും പതിവായി തങ്ങാറുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടികള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ പോകാറില്ല. ജീവിതത്തില്‍ എല്ലാം അപ്രതീക്ഷിതമായാണ് നടക്കുന്നത്. സിനിമയില്‍ വരുമെന്ന് സ്വപ്‌നം പോലും കണ്ടതല്ല. നാളെ എന്ത് നടക്കുമെന്ന് അറിയില്ല. ഇന്ന് നടക്കുന്നതാണ് യാഥാര്‍ത്ഥ്യം. അത് മനസിലാക്കു മുന്നോട്ട് പോവുകയാണ്.
https://www.facebook.com/Malayalivartha