ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നു; കാരണം വെളിപ്പെടുത്തി വിധു വിന്‍സെന്റ്
കൊച്ചിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നടിയെ സിനിമയില്‍ നിന്നും തഴയുന്നതായി പ്രമുഖ സംവിധായിക വിധു വിന്‍സെന്റ്. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു. വിധു വിൻസെന്റിന്റെ വാക്കുകൾ ഇങ്ങനെ...
‘അടുത്തിടെ ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം.’
ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിധു. സിനിമയിലെ സ്ത്രീ സാന്നിധ്യം’ എന്നതായിരുന്നു വിഷയം. പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സാഹചര്യം അതാണെന്നും വിധു പറഞ്ഞു. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിമപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു.
‘സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അത് പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നു.’
‘സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കുമ്പോള്‍ പോലും അതില്‍ ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മാതാക്കള്‍ ശാഠ്യം പിടിക്കുന്നതിനും കാരണമിതാണ്. സംവിധായകരും നിര്‍മാതാക്കളുമായ സ്ത്രീകള്‍ പോലും ഇത് അംഗീകരിക്കേണ്ടി വരികയാണ്.’ വിധു വിന്‍സെന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha