ഹലോയുടെ ഓഡിയോ റിലീസിങ്ങ് വേദി സാക്ഷ്യം വഹിച്ചത് സിനിമയ്ക്ക് പിന്നിലെ സ്‌നേഹനിർഭരമായ അച്ഛൻ മകൾ ബന്ധത്തിന് ; മറുപടി പ്രസംഗത്തിൽ ഇടറിയസ്വരത്തിൽ ഏവർക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ
കല്യാണി പ്രിയദർശൻ നായികയായി അരങ്ങേറുന്ന ഹലോയുടെ ഓഡിയോ റിലീസിങ്ങിന് വികാരഭരിത രംഗങ്ങളാണ് അരങ്ങേറിയത്. പ്രധാന അതിഥി പ്രിയദര്ശ്ന്‍ ആയിരുന്നു. ചടങ്ങിനിടെ കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് പ്രിയദർശൻ വികാരധീനനായി.
തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നല്കിയ പിന്തുണ കൊണ്ടാണെന്ന് കല്ല്യാണി പ്രിയദര്ശന്‍ പറഞ്ഞു. നല്ലൊരു തുടക്കം നല്കിയയ സംവിധായകന്‍ വിക്രം കുമാറിനും നാഗാര്ജുനയ്ക്കുഅഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു സിനിമയിലൂടെ സംഭവിച്ചതെന്നും നാഗാർജുന സാർ നോക്കിയതുപോലെ മറ്റാരും തന്നെ നോക്കിയിട്ടില്ലെന്നും കല്യാണി പറഞ്ഞു. സ്വന്തം മകളെപ്പോലെ അദ്ദേഹം നോക്കിയെന്നും എല്ലാ സഹായങ്ങൾക്കും എപ്പോഴും കൂടെ ഉണ്ടായിരുന്നെന്നും കല്യാണി പറയുന്നു.
തുടർന്ന് വികാരഭരിതനായാണ് പ്രിയദര്ശുന്‍ സംസാരിച്ചത്. ‘40 വര്ഷശത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത്.അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്ജുനന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?’
‘എന്റെ സഹസംവിധായകരില്‍ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ന് എന്നേക്കാള്‍ മികച്ച സംവിധായകനാണ് അവന്‍. മകളെ സിനിമയില്‍ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല. നന്ദി വിക്രം’. ഇടറിയ സ്വരത്തില്‍ പ്രിയദര്ശതന്‍ പറഞ്ഞു. പ്രിയദർശന്റെ വാക്കുകൾ കേട്ട വിക്രം സദസില്‍ നിന്ന് എണീറ്റ് വികാരഭരിതനായി അദ്ദേഹത്തെ നോക്കി നന്ദി അറിയിച്ചു.
കല്യാണിയുടെ പ്രസംഗം
പ്രിയദർശന്റെ മറുപടി പ്രസംഗം
https://www.facebook.com/Malayalivartha