തന്നെ കൊല്ലാൻ ആഗ്രഹിച്ച നടന് ചാക്കോച്ചൻ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ
സിനിമാതാരങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ എന്നും പ്രേക്ഷകർക്ക് ചർച്ചാവിഷയമാകാറുണ്ട്. നടൻ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർക്കിടയിലെ പുതിയ ചർച്ച വിഷയം. എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്ന് തുടങ്ങുന്ന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്.
എന്നാൽ കൊല്ലാൻ ആഗ്രഹിച്ചത് ആരാണെന്നും എന്തിനാണെന്നും അറിഞ്ഞാൽ ആരും ചിരിച്ചു പോകും. നടൻ പിഷാരടിയാണ് ആ ആൾ. കുഞ്ചാക്കോയോട് തനിക്ക് അസൂയയുണ്ടായിരുന്നുവെന്നും, താരത്തെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും കളിയായി പിഷാരടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സംഭവത്തെ ഓർമിച്ചാണ് കുഞ്ചാക്കോ പോസ്റ്റിട്ടത്.
1997 ഇൽ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് എന്റെ കയ്യിൽ ആരെങ്കിലും ഒരു തോക്കും തന്നു ചാക്കോച്ചനെ കൊല്ലാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. എന്റെ ക്ലാസ്സ്‌മെറ്റിന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ഞാൻ ചാക്കോച്ചന്റെ ഫോട്ടോ കണ്ടു. അത്കൊണ്ട് ഞാനവൾക്ക് ഒന്നും എഴുതികൊടുത്തില്ല.
കാരണം എനിക്ക് കുഞ്ചാക്കോ ബോബനോട് അസൂയയായിരുന്നു എന്നാണ് പിഷാരടി അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെ കളിയാക്കിയാണ് രാമന്റെ ഏദൻ തോട്ടത്തിൽ ഒന്നിച്ചഭിനയിച്ച പിഷാരടിയെ കളിയാക്കി കുഞ്ചാക്കോ ബോബൻ പോസ്റ്റിട്ടത്. എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം…. അത് കൂടുതൽ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച “രാമന്റെ ഏദൻതോട്ടം ” പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളിൽ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…. സന്തോഷം ,വർമാജി എന്ന പിഷാരടി. ഇതായിരുന്നു കുഞ്ചാക്കോയുടെ പോസ്റ്റ്.
https://www.facebook.com/Malayalivartha