മട്ടാഞ്ചേരിയുടെ യഥാര്‍ഥ സാംസ്കാരം വളച്ചൊടിച്ച് നാടിനെ അപമാനിക്കുന്നു; 'മട്ടാഞ്ചേരി' സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി
ഫുള്‍മാര്‍ക്ക് സിനിമയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച് ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'മട്ടാഞ്ചേരി'. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്‍റ് ടി. എം റിഫാസാണ് ചിത്രത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. മട്ടാഞ്ചേരിയുടെ യഥാര്‍ഥ സാംസ്കാരം വളച്ചൊടിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് ഒരു നാടിനെ അപമാനിക്കുന്ന രീതിയിലാണ് ഈ ചിത്രമെന്നാണ് ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. ഇത് മട്ടാഞ്ചേരിയെ അവഹേളിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫുട്ബാള്‍ താരം ഐ.എം വിജയനും ലാലുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഷാജി. ജലീല്‍ ആണ്. ഛായാഗ്രഹണം വിപിന്‍ മോഹന്‍. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. മട്ടാഞ്ചേരിയിലും പരിസരത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം.
https://www.facebook.com/Malayalivartha