'കമ്മാരസംഭവം' ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നു ; ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യം
ദിലീപ് നായകനായ 'കമ്മാരസംഭവം' ചരിത്രത്തെ വളച്ചൊടിച്ച സിനിമയാണെന്നും പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നുമാവശ്യം. സിനിമയ്‌ക്കെതിരെ ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ രംഗത്ത്. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ല. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യമുണ്ടെന്നും ദേവരാജന്‍ വ്യക്തമാക്കി.
ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. നമിതയെക്കൂടാതെ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും, ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 90 വയസ്സുള്ള കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 3 വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പുകളിലാണ് വരുന്നത്. 20 കോടി മുതല്‍മുടക്കിൽ നിർമിച്ച ചിത്രത്തിന് നടന്‍ മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha