ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് പിന്നിലെ രഹസ്യം മറ്റൊന്ന്...
ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. അത് കനിഹയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കിൻഡർ ഗാർഡൻ മുതൽ ഒരുമിച്ച് പഠിച്ച കുറെയധികം സുഹൃത്തുക്കൾ കനിഹയുണ്ട്. അവരെയെല്ലാം കനിഹ ഇപ്പോഴും കാണാറുണ്ട്. എല്ലാവരും കനിഹയുടെ ആത്മസുഹൃത്തക്കൾ. ഒരിക്കൽ കൂട്ടുകാർക്കൊപ്പം കനിഹ ഒരു തായ്ലണ്ട് യാത്ര പോയി. മൂന്നു ദിവസത്തെ യാത്രയായിരുന്നു അത്. ധാരാളം ചിത്രങ്ങൾ എടുത്തു. പലതും ബീച്ച് മൂഡിലുള്ളതായിരുന്നു. അതിൽ കനിഹ ഷോട്ട്സ് അണിഞ്ഞ ഒരു ചിത്രമുണ്ടായിരുന്നു. കനിഹ ക്ക് അതിൽ പ്രത്യേകതയൊന്നും തോന്നിയില്ല. അതു കൊണ്ടു തന്നെ ചിത്രം തന്റെ ഫേസ്ബുക്കിലിട്ടു.
അതുവരെ തന്റെ ഫേസ്ബുക്കിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയുന്ന ശീലം കനിഹ ക്കുണ്ടായിരുന്നു. ഫേസ്ബുക്കും സാമൂഹിക മാധ്യമങ്ങളും നവീകരിക്കപ്പെടുന്നവയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് കനിഹ. അതിൽ വരുന്ന ചിത്രങ്ങൾക്കും കമന്റുകൾക്കും മറുപടി പറയുക വഴി സ്വയം ശുദ്ധീകരിക്കപ്പെടുന്നു എന്ന തോന്നലും കനിഹക്കുണ്ടായിരുന്നു.
എന്നാൽ ഷോട്ട്സിട്ട ചിത്രത്തിന് ലഭിച്ച കമന്റുകൾ കനിഹയെ ദു:ഖത്തിലാഴ്ത്തി. അതിൽ വന്ന കമൻറുകൾ തീരെ അമ്പരപ്പിക്കുന്നതായിരുന്നു. നാണമുണ്ടോ തനിക്ക് എന്നാണ് എല്ലാവരും ചോദിച്ചത്. മുപ്പതു വയസായ ഒരു പെൺകുട്ടി അഴിഞ്ഞാടി നടക്കുന്നതായി കാണികൾ കുറ്റപ്പെടുത്തി. അവർക്ക് അസഹ്യമായത് കനിഹയുടെ ഷോട്ട്സാണ്. ഇത്തരത്തിൽ ഡ്രസ് ചെയ്യാൻ പാടുണ്ടോ എന്നും വായനക്കാർ ചോദിച്ചു. ഡ്രസ് എങ്ങനെ ധരിക്കണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നാണ് കനിഹ അന്നും ഇന്നും വിശ്വസിക്കുന്നത്. തന്റെ വസ്ത്രധാരണത്തിൽ തന്റെ കുടുംബത്തിന് പരാതിയില്ലെങ്കിൽ പിന്നെ ആർക്കാണ് പരാതി എന്നാണ് കനിഹ ചോദിക്കുന്നത്. തന്റെ കുടുംബത്തിന്, തന്നെ അറിയാം. അതിൽ മറ്റുള്ളവർക്ക് പരാതി വേണ്ട.
കുടുംബത്തിന് തന്നെ അറിയാവുന്ന കാലത്തോളം തന്നെ ആരും സംശയിക്കുകയില്ലെന്ന വാദം പക്ഷേ സാമൂഹിക മാധ്യമങ്ങളിലുള്ളവർ വിശ്വസിച്ചില്ല. തന്റെ വസ്ത്രധാരണം തീർത്തും വ്യക്തിപരമായ കാര്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ സദാചാര പോലീസുകാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇക്കാര്യം കനിഹ ഫേസ്ബുക്കിൽ തുറന്നെഴുതി. അതോടെ വിമർശകർ ഒന്നടങ്ങി. കനിഹയുടെ നിലപാടിന് മാധ്യമങ്ങളും മറ്റും മികച്ച പിന്തുണയാണ് നൽകിയത്.
പണ്ട് കനിഹക്ക് ഭയങ്കര പേടിയായിരുന്നു. വീട്ടുകാർ മാത്രമാണ് അക്കാലത്ത് കനിഹയെ നയിച്ചിരുന്നത്. രാജസ്ഥാനിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയതോടെയാണ് സ്വന്തം കാലിൽ നിൽക്കാനുള്ള ശക്തി ലഭിച്ചത്. ആദ്യ ദിവസങ്ങളിൽ രാജസ്ഥാനിൽ പഠനം തുടരാൻ കനിഹ ക്ക് കഴിഞ്ഞില്ല. കനിഹക്ക് സകലരെയും ഭയമായിരുന്നു. പതിയെ പതിയെ ഒറ്റയ്ക്ക് താമസിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു.
കോഴ്സിന്റെ അവസാന വർഷമാണ് മണി രത്നത്തിന്റെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലേക്ക് കനിഹയെ വിളിക്കുന്നത്. സിനിമയിലെത്തിയതോടെ കനിഹയുടെ ആത്മവിശ്വാസം വർധിച്ചു. ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ആരെയും ഭയപ്പെടേണ്ടെന്ന് കനിഹ പറയുന്നു. അതിനുള്ള ധൈര്യം തനിക്ക് നൽകിയത് സിനിമയാണെന്നാണ് കനിഹയുടെ പക്ഷം.
https://www.facebook.com/Malayalivartha