അമ്മയുടെ മരണം തീരാദു:ഖമെന്ന് കമലാഹാസന്‍
അമ്മയുടെ മരണമാണ് ജീവിതത്തിലെ തീരാദു:ഖമെന്ന് കമലാഹാസന്‍. അമ്മയെ സ്‌നേഹിച്ച് കൊതി തീര്‍ന്നിട്ടില്ലായിരുന്നു. അമ്മയുടെ ഉപദേശങ്ങള്‍ മൃതസഞ്ജീവനികളായിരുന്നു. ഇളയമകനായതുകൊണ്ട് വലിയ സ്‌നേഹവും വാല്‍സല്യവുമായിരുന്നു. ചേട്ടന്റെ മകളായ സുഹാസിനിയെ പോലെ ചെറുപ്പത്തില്‍ ഇത്രയും കുസൃതിയായ പെണ്‍കുട്ടിയെ വേറെ കണ്ടിട്ടില്ല. ചേട്ടന്‍ ചാരുഹാസന്‍ ഇരിക്കാറുള്ള ചാരുകസേരയുടെ കമ്പ് ഊരിവെച്ച് അവള്‍ അദ്ദേഹത്തെ വീഴ്ത്തി. നട്ടെല്ലിന് പരിക്ക് പറ്റി ചേട്ടന്‍ ആശുപത്രിയിലായി. പിന്നെ തന്റെ നിയന്ത്രണത്തിലാണ് കുഞ്ഞു സുഹാസിനിയെ വളര്‍ത്തിയതെന്നും കമലാഹാസന്‍ ഓര്‍ത്തു.
സുഹാസിനിയുടെയും തന്റെയും ജീവിതത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് കമലാഹാസന്‍ പറഞ്ഞു. വാണിഗണപതിയുമായി പിരിഞ്ഞ ശേഷം 13 വര്‍ഷത്തോളം സുഹാസിനി കമലാഹാസനോട് പിണക്കമായിരുന്നു. പിന്നീട് ലിസിയാണ് ആ പിണക്കം മാറ്റിയത്. രണ്ടാം ഭാര്യ സരികയുമായും സുഹാസിനിക്ക് നല്ല അടുപ്പമായിരുന്നു. നല്ല കലാബോധമുള്ള വ്യക്തിയാണ് സരിക. ഹേറാമിലെ വസ്ത്രാലങ്കാരത്തിന് ദേശീയ അവാര്‍ഡ് കിട്ടിയത്. അവരുടെ കഴിവിനുള്ള അംഗീകാരമാണ്. തന്റെ കുട്ടികളുടെ അമ്മ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നെന്നും താരം പറഞ്ഞു.
മകള്‍ ശ്രുതിഹാസന്റെ വളര്‍ച്ചയില്‍ തനിക്ക് അഭിമാനമുണ്ടെന്നും കമലാഹാസന്‍ പറഞ്ഞു. തനിക്കുള്ളതിനേക്കാല്‍ തിരക്ക് മകള്‍ക്കുണ്ട്. അതില്‍ അഭിമാനിക്കുന്നു. ഇപ്പോള്‍ തങ്ങള്‍ പരസ്പ്പരം കാണുന്നത് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വെച്ചാണെന്നും കമലാഹാസന്‍ പറഞ്ഞു. മുംബയില്‍ ഒറ്റയ്ക്കാണവള്‍ താമസിക്കുന്നത്. ഇളയ മകള്‍ അക്ഷരഹാസനും അഭിനയത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha