Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

അച്ഛനെക്കുറിച്ച് വിദ്യാബാലന്‍!

23 JUNE 2017 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്

 'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്; വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്; കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്; തെറ്റായും തോന്നി; പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല; കമെന്റ് ബോക്സിൽ കണ്ടത്; എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു; അങ്ങനെയാണ് അന്ന് വിളിച്ചത്; തുറന്നടിച്ച് ജാസ്മിന്റെ പിതാവ്

ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവര്‍ഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്

വിദ്യയെന്ന പെണ്‍കുട്ടിയെ വിദ്യാബാലനാക്കിയത് പാലക്കാട് രാമയ്യര്‍ ബാലനെന്ന പി. ആര്‍ ബാലനാണ്. അതായത് വിദ്യയുടെ അച്ഛന്‍. വിദ്യാ ബാലന് എല്ലാവിധ ധൈര്യവും പിന്തുണയും നല്‍കിയത് ഈ അച്ഛനായിരുന്നു. ഈ കീര്‍ത്തിയത്രയും ഉണ്ടാകുന്നതിന് മുന്‍പ് ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഒരു അനുഭവമുണ്ട് വിദ്യാബാലന്റെ അച്ഛന്. പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ പിറകിലൂടെ വന്ന് കൈവച്ച് അന്ന് വിദ്യ പറഞ്ഞു, സാരമില്ല അപ്പാ എല്ലാം ശരിയാവും. ഇയൊരു നിമിഷമാണ് തന്റെയും മക്കളുടെയും പില്‍ക്കാല ജീവിതം മാറ്റിമറിച്ചതെന്നാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ എഴുപത്തിയൊന്നുകാരനായ പി.ആര്‍.ബാലന്‍ ബാലന്‍ പറയുന്നത്.

ഞങ്ങള്‍ തമിഴന്മാരാണ്. കേരളത്തിലെ പാലക്കാട്ടേയ്ക്ക് കുടിയേറിയവര്‍. ബോംബെയില്‍ ഒരു ടൈപ്പിസ്റ്റായാണ് ഞാന്‍ ജോലി തുടങ്ങിയത്. അറുപത് രൂപയായിരുന്നു അന്ന് മാസശമ്പളം. ഇന്ന് ആ കാശിന് ഒരു കപ്പ് കാപ്പി പോലും ലഭിക്കില്ല. മുത്തശ്ശിക്കും അമ്മയ്ക്കും മൂന്ന് പെങ്ങന്മാര്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിച്ചത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ അമ്മ എന്നെ വളര്‍ത്തിയത്. എല്ലാ മക്കള്‍ക്കും തുല്ല്യ അവകാശം നല്‍കി അമ്മ. ഇന്നെന്റെ കുടുംബത്തില്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. പ്രിയയും വിദ്യയും. നിങ്ങള്‍ക്ക് ഒരു മകനില്ലെ എന്ന് എല്ലാവരും ചോദിക്കും. എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ആദ്യത്തേത് ഒരു മകളാണ് രണ്ടാമത് ഒരു പെണ്‍കുഞ്ഞിനെ തരണേ എന്ന് ഞാന്‍ ഒരിക്കലും ദൈവത്തോട് പ്രാര്‍ഥിച്ചിട്ടില്ല. എന്റെ രണ്ട് കണ്ണുകളാണെന്ന് കണക്കാക്കിയാണ് ഞാന്‍ അവരെ സ്‌നേഹിച്ചത്.പെണ്‍കുട്ടികളായത് കൊണ്ട് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും തുറന്നുതന്നെയായിരുന്നു കണ്ടത്. അവര്‍ക്ക് എന്തും ചെയ്യാമായിരുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് മുന്നില്‍ ഞങ്ങള്‍ തടസ്സം നിന്നിട്ടില്ല.

2000-ല്‍ എന്റെ 55-ാം വയസ്സിലാണ് ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. ആകെയുണ്ടായിരുന്ന സമ്പാദ്യം രണ്ടു പെണ്‍കുട്ടികളായിരുന്നു. ഇനിയെന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു ഞാന്‍. ഒരു ദിവസം അര്‍ധരാത്രി ഞാന്‍ വീടിന്റെ ഹാളില്‍ ചെന്നിരുന്ന് ഞാന്‍ കരഞ്ഞുതുടങ്ങി. ഉറക്കെ ഉറക്കെ കരഞ്ഞു. ദൈവമേ, 38 വര്‍ഷം ജോലി ചെയ്തിട്ടും ഈയൊരു അവസ്ഥയിലാണോ നീ എന്നെ കൊണ്ടെത്തിച്ചത്. ഞാന്‍ ചോദിച്ചു. ഞാന്‍ കരഞ്ഞുകൊണ്ടിരിക്കെ ആരോ പിറകിലൂടെ വന്ന് എന്റെ ചുമലില്‍ പിടിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. അത് വിദ്യയായിരുന്നു. അവള്‍ എന്റെ കൈ പിടിച്ച് പറഞ്ഞു,അപ്പ വിഷമിക്കരുത്, എല്ലാം ശരിയാവും. ഈ വാക്കുകളാണ് തന്റെ ജീവിതത്തെ മാറ്റി വരച്ചതെന്ന് ബാലന്‍ പറയുന്നു.

പിന്നെ തങ്ങളുടെ ജീവിതത്തില്‍ പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ച് വിദ്യയും അച്ഛനും വീഡിയോയില്‍ പറയുന്നു. വിദ്യ കണ്ണാടിക്ക് മുന്നിലിരുന്ന് നൃത്തം വയ്ക്കുന്നതും എല്ലാവരും ചേര്‍ന്ന് വീട്ടില്‍ നാടകം കളിച്ചതുമെല്ലാം. നാടകത്തില്‍ വിദ്യ അമ്മയും ഞാന്‍ മകനുമായിരുന്നു. അമ്മ മരിച്ചുകിടക്കുകയാണ്. മകന്‍ തൊട്ടടുത്ത് ഇരിക്കുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാന്‍ പതുക്കെ അമ്മയുടെ താക്കോല്‍ കൈക്കലാക്കും മകള്‍ക്കൊപ്പം ചിരിയടക്കാന്‍ പാടുപെട്ട് ബാലന്‍ ഓര്‍മകള്‍ ഒന്നൊന്നായി കെട്ടഴിച്ചു.പലരും സിനിമാരംഗത്തെത്തുന്നത് മോശമായ കാര്യമാണെന്ന് ഏഷണി പറഞ്ഞെങ്കിലും തന്റെ സിനിമാമോഹത്തിന് ഒരിക്കലും അച്ഛന്‍ തടസ്സം നിന്നിട്ടില്ലെന്നും വിദ്യ പറഞ്ഞു. ചീത്ത കഥകള്‍ ഒരുപാട് കേട്ടിരുന്നെങ്കിലും, സിനിമയോ ടെലിവിഷനോ എന്തുമാവട്ടെ, അച്ഛന്‍ ഒരിക്കലും എന്നെ നിരുത്സാഹപ്പെടുത്തിയില്ല. എന്തു ചെയ്താലും കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യുക എന്നു മാത്രമാണ് എന്നും അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഒരു കാര്യത്തെക്കുറിച്ചും ഒരു മുന്‍ധാരണയും വച്ചുപുലര്‍ത്തിയില്ല എന്നതാണ് എന്റെ കുടുംബാംഗങ്ങളുടെ മഹത്വം-വിദ്യ പറഞ്ഞു.

തന്റെ മകളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു എന്നാണ് ബാലന്‍ ഇതേക്കുറിച്ച് പറയുന്നത്. ഡേര്‍ട്ടി പിക്ചര്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞിരുന്നു അതില്‍ ഒരുപാട് ശരീരപ്രദര്‍ശനം ഉണ്ടാകുമെന്ന്. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും. എന്നാല്‍, അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വീട്ടുകാര്‍ക്കുവേണ്ടി സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അച്ഛന്‍ കൈയടിച്ചു. അവര്‍ ഒ.കെ. പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. പിന്നെ ലോകം എന്തു പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല. ആ ആത്മവിശ്വാസം വിലമതിക്കാനാവുന്നതല്ലെന്നും വിദ്യ പറയുന്നു. ഡര്‍ട്ടി പിക്ചര്‍ കാണുന്നതില്‍ എന്തെങ്കിലും അസ്വഭാവികത ഉള്ളതായി ഞങ്ങള്‍ക്ക് തോന്നിയില്ലെന്നും വിദ്യയെ കഥാപാത്രമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് അതിന് കാരണമെന്നും ബാലന്‍ പറയുന്നു.പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ തങ്ങളെ ആണ്‍കുട്ടിള്‍ക്ക് തുല്യരായി കണ്ടുശീലിക്കണം. ഈ വിവേചനം അവര്‍ ജീവിതത്തിന്റെ ഭാഗമായി കാണുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെന്നും ബാലന്‍ പറയുന്നു. ലോകത്തിലെ എല്ലാ പെണ്‍കുട്ടിള്‍ക്ക് ഇതുപോലൊരു അപ്പയുണ്ടായെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണെന്ന് പറഞ്ഞാണ് വിദ്യ അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (13 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (26 minutes ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (37 minutes ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (46 minutes ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (1 hour ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (5 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (5 hours ago)

ആസ്തി ഇങ്ങനെ  (5 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (6 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (6 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (6 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (6 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (6 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (6 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

Malayali Vartha Recommends