ഒടിയന്റെ പാലക്കാട് ലൊക്കേഷനിലെത്തിയ നടൻ മനോജ് ജോഷിക്ക് മോഹൻലാലിനെ കണ്ടപ്പോൾ സംഭവിച്ചത്...
മോഹൻലാലിന്റെ അഭിനയം കണ്ടു നിന്ന നടൻ മനോജ് ജോഷിക്ക് ഹൃദയസ്തംഭനം ഉണ്ടായി എന്നാണ് കഥ. ഒടിയന്റെ പാലക്കാട് ലൊക്കേഷനിലായിരുന്നു സംഭവം. ഒടിയനിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ബോളിവുഡ് നടനായ മനോജ് ജോഷി.
ചിത്രത്തിൽ ഒടിയൻ മാണിക്യന്റെ മുത്തഛനായാണ് മനോജ് ജോഷി അഭിനയിക്കുന്നത്. ഇതിനു വേണ്ടി പലരെയും പരീക്ഷിച്ച ശേഷമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ മനോജ് ജോഷിയിലെത്തിയത്. ഹിന്ദിയിൽ തിരക്കുള്ള താരമാണ് മനോജ്.
ഗുജറാത്തിലെ നാടകനടനാണ് മനോജ് ജോഷി. ഭാവാഭിനയത്തിലെ ഒന്നാം തരം പ്രതിഭ. നാടകത്തിൽ നിന്നാണ് സിനിമയിലെത്തിയത്. ബോളിവുഡിലെ മികച്ച അഭിനേതാവായാണ് മനോജ് അറിയപ്പെടുന്നത്. അങ്ങനെയാണ് ധാരാളം അഭിനയസാധ്യതയുള്ള ഒടിയനിൽ മനോജിനെ സംവിധായകൻ തെരഞ്ഞടുത്തത്. മോഹൻലാലിന്റെ മുത്തഛനായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ മനോജിന് ഒരു വിഷമവുമുണ്ടായില്ല. വർഷങ്ങളായി കേൾക്കുന്ന പേരാണ് മോഹൻലാലിന്റേത്. താൻ ഇത്രയും കാലം അഭിനയിച്ച സിനിമകളും ടെലിവിഷൻ പരമ്പരകളും ഒടിയന് പകരമാവില്ലെന്ന് മനോജ് പറഞ്ഞു.
ഒടിയന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. റിലീസിന് തയാറെടുക്കുമ്പോൾ മഹാത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ്, നരേൻ തുടങ്ങിയവർക്കിടയിലാണ് മനോജ് ജോഷിയും കടന്നു വരുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഒടിയനായുള്ള മോഹൻലാലിന്റെ വരവ് മനോജ് അത്ഭുതത്തോടെയാണ് കണ്ടത്. ഇങ്ങനെയൊക്കെ അഭിനയിക്കാനുള്ള കഴിവ് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് മനോജ് അത്ഭുതത്തോടെയാണ് ചോദിക്കുന്നത്.
തന്നോട് മോഹൻലാൽ സമഭാവനയോടെയാണ് പെരുമാറുന്നതെന്ന് മനോജ് ജോഷി പറഞ്ഞു. ലോകം കണ്ടിട്ടുള്ള എണ്ണപ്പെട്ട നടൻമാരിൽ ഒരാളാണ് താനെന്ന ഭാവം മോഹൻലാലിനില്ല. അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ പോലും ഊർജം കൈവരും. ഒടിയനിൽ അഭിനയിക്കാൻ ലഭിച്ച അവസരം തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതായി മനോജ് ജോഷി പറയുന്നു.
https://www.facebook.com/Malayalivartha