സെൻസർ ബോർഡ് ഷക്കീലക്കും കത്തി വച്ചു ; ഷക്കീലയുടെ ക്രൈം ത്രില്ലര്‍ ചിത്രത്തിനെതിരെ സെൻസർ ബോർഡ്
അഡള്‍ട് സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയെ ഇളക്കി മറിച്ച താരമായിരുന്നു ഷക്കീല. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ*** ? എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ തിരിച്ചുവരവ്. എന്നാല്‍ ഒരു ക്രൈം ത്രില്ലര്‍ ആയി പുറത്തിറക്കുന്ന ചിത്രത്തിനെതിരേ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നിരിക്കുകയാണ്.
സീനുകളോ വസ്ത്രധാരണമോ ഒന്നുമല്ല ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നം. മറിച്ച് ചിത്രത്തിന്റെ പേരാണ് വിലങ്ങുതടിയായിരിക്കുന്നത്. സിനിമയുടെ കഥയുമായി യോജിച്ച പേരല്ലെന്നും സത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണ് ചിത്രത്തിന്റേത് എന്നാണ് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഷക്കീല ചിത്രമായതിനാല്‍ ശീലാവതി എന്ന പേര് നല്കാനാകിലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നതെന്നും കഥ അറിയാതെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഷക്കീല രംഗത്ത് വന്നിട്ടുണ്ട്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തന്റെ ചിത്രത്തിന് പിന്തുണ ആവശ്യപ്പെട്ട് ഷക്കീല എത്തിയിരിക്കുന്നത്. ഷക്കീല ചിത്രമായതിനാലാണോ ബോര്‍ഡ് ഇത്തരത്തിലൊരു നിലപാടെടുത്തിരിക്കുന്നത് എന്നും ഷക്കീല ചോദിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് നിലപാട് പരിശോധിക്കണമെന്നും ഷക്കീല ആവശ്യപെടുന്നുണ്ട്. ഷക്കീലയുടെ 250-ാമത് ചിത്രമാണ് ശീലാവതി. തെലുങ്കിലാണ് ചിത്രമൊരുക്കുന്നതെങ്കിലും കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയം.. ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്ററും ടീസറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha