ആളെ കൊല്ലും എസ്.എൽ.ഇ.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരപൂർവരോഗം. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖമാണിത്
പ്രതിരോധ സംവിധാനം താറുമാറായി ശരീരഭാഗങ്ങളെ ബാധിക്കുന്നതോടെ വിവിധ അവയവങ്ങൾ രോഗത്തിന്റെ പിടിയിലാവുന്നു. രോഗാണുക്കളോടും ശരീരത്തിനകത്തത്തെുന്ന അന്യവസ്തുക്കളോടുമുള്ള പ്രതിരോധത്തിന്റെ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഇവിടെ രോഗകാരണമാകുന്നത്. ഇവയുടെ പ്രവർത്തനം അനിയന്ത്രിതമാവുകയും അത് വിവിധ അവയവങ്ങളിലെ കോശങ്ങളെയും കലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് ലൂപസ് രോഗം പിടിപെടുന്നത്.
കൈ കാൽ മുട്ടുകൾ, കണങ്കൈ, തോൾ ഭാഗം തുടങ്ങിയ ശരീരസന്ധികളിൽ കഠിനമായ വേദന, വീക്കം, കൈകാലുകളിലും മുഖത്തും കഴുത്തിലുമുള്ള തൊലിപ്പുറത്തെ തിണർപ്പ്, പനി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഈ രോഗത്തിനുണ്ട്. വിളർച്ച ;ശ്വസിക്കുമ്പോൾ നെഞ്ചുവേദന, മുടികൊഴിച്ചിൽ , വായ്പുണ്ണ്, കണ്ണുകളിൽ വരൾ ച്ച , ഭാരംകുറയൽ, സൂര്യപ്രകാശത്തോട് അലർജി തുടങ്ങിയവയും ലൂപസിന്റെ ലക്ഷണങ്ങളാണ്.
ഇതിനെല്ലാം പുറമെ, മാനസികാരോഗ്യത്തെയും ഈ രോഗം ബാധിച്ചേക്കാം. രോഗബാധിതരായ ചില വ്യക്തികളിൽ ഉത്കണ്ഠ, വിഷാദം, ഓർമക്കുറവ് എന്നിവയും കണ്ടുവരുന്നു.
രോഗം രൂക്ഷമായാലൽ അത് വൃക്കകളുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചിലരിലൽ രക്തസ്രാവത്തിനും ധമനികളിൽ രക്തം കട്ടപിടിക്കാനും ഇടയാക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അവസ്ഥയാണിത്.
രോഗം ഹൃദയത്തെ ബാധിക്കുകയാണെങ്കിൽ ഹൃദയാഘാതത്തിനും ഇടയാക്കും.ഗർഭിണികളിൽ ഗർഭഛിദ്രത്തിനും ഇത് കാരണമാവും.സാധാരണഗതിയിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ശരീരത്തിനകത്തത്തെുമ്പോൾ ഉടന്തന്നെ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡിസ് എന്ന പേരിലുള്ള ഒരുതരം പ്രോട്ടീനുകൾ ഉത്പാദിപ്പിക്കും. ഈ പ്രോട്ടീനുകളാണ് രോഗാണുക്കൾക്കെതിരെ പ്രവര്ത്തിച്ച് അവയെ നശിപ്പിക്കുന്നത്. എന്നാൽ, ലൂപസ് രോഗംബാധിച്ച ഒരാളിൽ ഈ പ്രക്രിയ ശരിയായ രീതിയിലല്ല നടക്കുക. പകരം ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾക്ക് രോഗാണുക്കളെയും ആരോഗ്യമുള്ള കലകളെയും വേർ തിരിച്ചറിയാൻ കഴിയാതെ അത് ശരീരകലകളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർ ത്തനത്തെ ബാധിക്കുകയും ചെയ്യും. ചുരുക്കത്തിൽ ശരീരം നടത്തുന്ന ഒരു സ്വയം നശിപ്പിക്കൽ പ്രക്രിയയാണിത്. ഇത്തരം പ്രവണതയെയാണ് പൊതുവായി ലൂപസ് എന്ന് വിശേഷിപ്പിക്കുന്നത്
ലൂപസ് രോഗംതന്നെ പലതരത്തിലുണ്ട്. ഇതിൽ തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്നവയെ ഡിസ്കോയ്ഡ് എന്നും ആന്തരികാവയവങ്ങളെ ബാധിക്കുന്നവയെ എസ്.എല്ഇ അഥവാ സിസ്റ്റമിക് ലൂപസ് എറിതീമാറ്റോസസ് എന്നും വിളിക്കുന്നു.ഇതിൽ , ഡിസ്കോയ്ഡ് ലൂപസ്ഗുരുതരമല്ല. തൊലിപ്പുറത്ത് മാത്രമാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മുഖത്തും കഴുത്തിലും ശിരോചർമത്തിലും ചുവന്ന് തടിച്ച പാടുകൾ പ്രത്യക്ഷപ്പെടുകയാണ് പ്രധാനലക്ഷണം. മൂക്കും കവിളും ചേരുന്നടത്ത് ശലഭാകൃതിയിൽ ചുവന്ന പാടുകൾ രൂപപ്പെടുകയുംചെയ്യും. സാധാരണഗതിയിൽ ഈയവസ്ഥയിൽരോഗം ഗുരുതരമാകാനിടയില്ല. എന്നാൽ 10 ശതമാനത്തിൽ കുറഞ്ഞ രോഗികളിൽ ഡിസ്കോയ്ഡ് ലൂപസ് എസ്.എല്.ഇയായി മാറാനും സാധ്യതയുണ്ട്.എസ്.എല്.ഇ ശരീരാവയവങ്ങളിലെ സന്ധികളെയും ശ്വാസകോശം, വൃക്കകൾ ഹൃദയം, രക്തക്കുഴലുകൾ എന്നിവയെയുമാണ് ബാധിക്കുക. ഇടവേളകളിൽ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്വഭാവവും ഈ രോഗത്തിനുണ്ട്.രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ കഠിനമായ തലവേദന, ശരീരഭാഗങ്ങളൾ തളര്ന്ന് പോകൽ , കാഴ്ചക്കുറവ്, മറവിരോഗം എന്നീ ലക്ഷണങ്ങളാണ് പ്രകടമാവുക.ശ്വാസകോശത്തെ രോഗം ബാധിച്ചാൽ ആസ്ത്മ, തുടർച്ചയായ ചുമ, ന്യൂമോണിയ എന്നീ ലക്ഷണങ്ങളാണുണ്ടാവുക. രക്തക്കുഴലുകളെ ബാധിച്ചാൽ വിളർച്ച, രക്തം കട്ടപിടിക്കാതിരിക്കൽ, രക്തത്തിലെ ഘടകങ്ങളുടെ എണ്ണംകുറയൽ , വൃക്കകളെ ബാധിച്ചാൽ മൂത്രത്തിൽ പ്രോട്ടീൻ അളവ് കൂടി വൃക്കസ്തംഭനം എന്നിവയും സംഭവിക്കും.
കൃത്യമായ രോഗകാരണം ഇതുവരെ കണ്ടത്തെിയിട്ടില്ലെങ്കിലും പാരമ്പര്യം ഒരു ഘടകമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏതു തരക്കാരിലും ഈ രോഗം ബാധിച്ചേക്കാമെങ്കിലും യുവതികളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ, സ്ത്രീ ഹോർമോണുകളുടെ സാന്നിധ്യം രോഗകാരണമാകുന്നുണ്ടെന്ന് ഒരുകൂട്ടം ആരോഗ്യവിദഗ്ധർ കരുതുന്നുണ്ട്.കടുത്തതും നിരന്തരവുമായ മാനസികസമ്മർദം, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ദീര്ഘകാലം ശരീരത്തിൽ നേരിട്ടുപതിക്കൽ , പുകവലി, ചിലതരം മരുന്നുകളുടെ ഉപയോഗം, ചില രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം എന്നിവയാണ് പ്രധാന രോഗകാരണങ്ങളായി കരുതുന്നത്.തുടക്കത്തിൽ കണ്ടത്തെുകയും വിദഗ്ധചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ദീർഘകാലം ഈ രോഗത്തെ നിയന്ത്രിച്ചുനിർത്താനാകും. അത്രയധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലും നിരവധിയാളുകളിൽ ഈ രോഗം കണ്ടുവരുന്നുണ്ട്.
https://www.facebook.com/Malayalivartha