സംസ്ഥാനത്ത് കോളറ പടരുന്നു: ജാഗ്രതാ നിർദേശങ്ങൾ
ഡെങ്കി പനിയുടെ ആശങ്ക വിട്ടൊഴിയുന്നതിനു മുൻപ് പല ജില്ലകളിലും കോളറയും പടർന്നു പിടിക്കുന്നു .ഇതര സംസ്ഥാന തൊഴിലാളികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറത്തും പത്തനംതിട്ടയിലും രണ്ടുപേര്‍ കോളറ ബാധിച്ചു മരിച്ചതും ഭീതി പടർത്തിയിട്ടുണ്ട്.
വിബ്രിയോ കോളറ എന്ന് നാമകരണം ചെയ്ത, മനുഷ്യമലത്തിലും വെള്ളത്തിലും ജീവിക്കുന്ന ബാക്ടീരിയ ആണ് രോഗഹേതു. വെള്ളം വഴിയും ഈച്ചകളിലൂടെയും കോളറ പകരുന്നത്. . ഈ ബാക്ടീരിയ രണ്ടുതരത്തിലുണ്ട്.1. ക്ലാസിക്കല്‍: മുന്‍കാലങ്ങളില്‍ ലോകത്താകമാനം മരണംവിതച്ച രോഗതീവ്രത കൂടിയ ഈ കോളറഅണു ഇപ്പോള്‍ വളരെ അപൂര്‍വമാണ്.2. എല്‍ടോര്‍: 1960-കള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട 'എല്‍ടോര്‍' ആണ് ഇപ്പോള്‍ സാധാരണ കാണുന്ന ബയോ ടൈപ്പ്- ഈജിപ്തില്‍ എല്‍ടോര്‍ എന്ന സ്ഥലത്ത് മക്കയില്‍ നിന്ന് മടങ്ങിയ 'ഹജ്ജ്' തീര്‍ഥാടകരിലാണ് ഇതാദ്യം കണ്ടെത്തിയത്. ഒ 139 എന്ന ഭീകര കോളറ ബാക്ടീരിയയും ഇപ്പോള്‍ സംക്രമണത്തിലുണ്ട്
മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പവുമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.
കോളറ രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക.
കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുകയും ശൗച്യത്തിന് ശുദ്ധജലം,(കോളറാക്കലമണെങ്കില്‍ തിളപ്പിച്ചാറ്റിയ) വെള്ളം ഉപയോഗിക്കുകയും വേണം.
2. ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക.
3. തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.
4. ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്.
5.കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്.
രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.
ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു രോഗം വരുന്നതും പകരുന്നതും വലിയ അളവോളം തടയാനാവും.
https://www.facebook.com/Malayalivartha