മോണരോഗം സ്ത്രീകളിൽ കാൻസർ സാധ്യത ഇരട്ടിയാക്കുന്നു
പല്ലുതേക്കുമ്പോൾ രക്തം വരുകയോ മോണയ്ക്ക് വേദന വരുകയോ ചെയ്‌താൽ പലരും അതത്ര കാര്യമാക്കാറില്ല. നിസ്സാരമായി തള്ളുന്ന ഇത് പലപ്പോഴും മോണരോഗത്തിനു കാരണമാകാറുണ്ട്.
ഡെന്‍റൽപ്ലാക്കാണ് മോണരോഗമുണ്ടാകാൻ പ്രധാന കാരണം. മോണയുടെ മുകൾഭാഗത്തോ മോണയ്‌ക്കുള്ളിലോ ഉള്ള പ്ലാക്ക് കട്ടിയായി കാൽക്കുലസ് അഥവാ ടാർടർ ആയിക്കഴിഞ്ഞാൽ വൃത്തിയാകാൻ എളുപ്പമല്ല. ഇത് പിന്നീട ഗുരുതരമായ മോണരോഗത്തിനു വഴിവെക്കും .വായുടെ ശുചിത്വക്കുറവ്, പ്രതിരോധവ്യവസ്ഥയെ തകാരാറിലാക്കുന്ന മരുന്നുകളുടെ ഉപയോഗം, വൈറസ് രോഗബാധകൾ, പിരിമുറുക്കം, അനിയന്ത്രിതപ്രമേഹം, അമിതമദ്യപാനം, പുകയിലയുടെ ഉപയോഗം, ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മോണരോഗത്തിന് കാരണമാകാറുണ്ട്.
പതിവായി മോണരോഗങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകളില്‍ അന്നനാളം, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള സാധ്യത 14 ശതമാനം കൂടുതലാണ് .
ഇതിൽ തന്നെ അന്ന നാളത്തിലെ അര്‍ബുദ സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് പറയപ്പെടുന്നത്. . ശ്വാസകോശം , പിത്തസഞ്ചി, മെലനോമ, സ്തനാര്‍ബുദം എന്നിവിടങ്ങളിലെ ക്യാന്‍സറുകളും ബാധിക്കാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണെന്ന് ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബഫലോയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്.
1999 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 54 നും 86 നും ഇടയില്‍ പ്രായമുള്ള 65,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പഠനം ക്യാന്‍സര്‍ എപ്പിഡെമിയോളജിക്കല്‍, ബയോമക്കാര്‍സ് ആന്‍ഡ് പ്രിവന്‍ഷന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha