പ്രമേഹത്തെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം. പ്രായ ലിംഗഭേതമന്യ എല്ലാവരും ഇന്ന് ഈ രോഗത്തിന് അടിമകളായിത്തീരുന്നു
പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്. പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ പ്രമേഹം വരുന്ന അവസ്ഥയാണ് പ്രൈമറി ഡയബറ്റിസ്.
സെക്കണ്ടറി : എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കണ്ടറി ഡയബറ്റിസ്.
പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലും ഇതു കാണപ്പെടുന്നുണ്ട്. ആകെയുള്ള പ്രമേഹരോഗികളില്‍ അഞ്ചു ശതമാനം ഈ വിഭാഗക്കാരാണ്. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ ജുവനൈല്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.
ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം. എന്തുകൊണ്ടാണ് ഇതെന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല
30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 1820 വയസ്സില്‍ത്തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് സാധാരണമായിട്ടുണ്ട്. സ്ത്രീകളില്‍ പ്രമേഹത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
അച്ഛനും അമ്മക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത 90 മുതല്‍ 100 ശതമാനം വരെയാണ്
ശരീരഭാരം കൂടുന്നതിനനുസരിച്ച് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരും. എന്നാല്‍ ഭാരം കൂടുന്നതിനനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയില്ല. തടി കൂടിയവരുടെ വലിയ കൊഴുപ്പ് കൂടിയ കോശങ്ങളില്‍ ഇന്‍സുലിന്‍ അപര്യാപ്തത ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രമേഹം ഉണ്ടോ എന്നറിയാന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവിക അളവില്‍ നിന്നും കൂടിയിരിക്കുന്നതാണ് പ്രമേഹം ബാധിക്കുന്നുവെന്നതിന്റെ ആദ്യ ലക്ഷണം. ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ടോ ഒരു മാസത്തിനകമോ മനസ്സിലാക്കാന്‍ കഴിയും.
ടൈപ്പ് 2 പ്രമേഹം പക്ഷേ ശരീരത്തില്‍ ദോഷഫലങ്ങള്‍ ഉളവാക്കി തുടങ്ങുന്നതു വരെയും ശ്രദ്ധയില്‍ പെടാതെ പോകും. പ്രാഥമിക ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്ര സൂക്ഷ്മമായിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഗ്ലൂക്കോസ് സ്വാംശീകരിക്കുന്നതില്‍ ഇന്‍സുലിന്റെ പങ്ക് വളരെ പ്രധാനമാണ്. ഇന്‍സുലിന്‍ വേണ്ടത്ര ലഭിക്കാതെ വരികയോ അല്ലെങ്കില്‍ കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരികയും അത് വിശപ്പിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വൃക്കകള്‍ രക്തത്തിലെ പഞ്ചസാര വീണ്ടും വലിച്ചെടുക്കും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലായിരിക്കുന്ന സാഹചര്യത്തില്‍, ശരീരം കൂടുതലായുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നതോടൊപ്പം അസാധാരണമായ ദാഹവും ഉണ്ടാകും
ശരീരത്തിലെ ജലാംശത്തിന്റെ തോതില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം കണ്ണുകളെ ബാധിക്കുകയും അതിന്റെ ഫലമായി കണ്ണിലെ ലെന്‍സുകള്‍ വീങ്ങുകയും കാഴ്ച മങ്ങുകയും ചെയ്‌തേക്കാം.
മൂന്നു രീതിയില്‍ രോഗം നിര്‍ണയിക്കുന്നു. 1. ഫാസ്റ്റിംഗ്: രാവിലെ ഭക്ഷണത്തിനു മുമ്പ് പരിശോധിക്കുന്ന ഗ്ലൂക്കോസിന് ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ (FBS) എന്നു പറയുന്നു. എട്ടുമണിക്കൂര്‍ ഒന്നും കഴിക്കാതെ പരിശോധിക്കുന്ന രീതിയാണിത്. ഗ്ലൂക്കോസ് ലെവല്‍ ഏറ്റവും താഴ്ന്നിരിക്കുന്ന സമയമാണിത്.
110ല്‍ താഴെയായിരിക്കും നോര്‍മല്‍ ലെവല്‍. അതില്‍ കൂടുതലായാല്‍ പ്രമേഹാവസ്ഥയുണ്ടാകുന്നു. 2. ആഹാരത്തിനു ശേഷം: ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 160 mg/dl താഴെയാണ്. അതിനു മുകളില്‍ പ്രമേഹത്തിന്റെ സാധ്യത കൂടുന്നു. 3. റാന്‍ഡം ബ്ലഡ്ഷുഗര്‍: രക്തത്തില്‍ ഷുഗര്‍ വല്ലാതെ കൂടിനില്‍ക്കുന്നവരില്‍ ഏതുസമയത്ത് പരിശോധിച്ചാലും അത് മനസ്സിലാക്കാനാകും. അതിനാണ് റാന്‍ഡം ബ്ലഡ്ഷുഗര്‍ എന്ന് പറയുക.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാവുന്നതാണ്. ഇന്‍സുലിന്‍ കുത്തിവയ്പ് അല്ലാതെ ഗുളിക രൂപത്തിലും മറ്റ് ഓറല്‍ മെഡിക്കേഷനായും ലഭ്യമാണ്.
https://www.facebook.com/Malayalivartha