സിറിഞ്ച്, സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ സാധാരണക്കാര്‍ വാങ്ങുന്നത് യഥാര്‍ത്ഥ വിലയുടെ അഞ്ച് മുതല്‍ നൂറ് മടങ്ങ് വരെ അധിക വിലയ്ക്ക് ; സർക്കാർ വില കുറച്ചപ്പോൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലയ്ക്കുന്നു..
സിറിഞ്ച്, സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ സാധാരണക്കാര്‍ വാങ്ങുന്നത് യഥാര്‍ത്ഥ വിലയുടെ അഞ്ച് മുതല്‍ നൂറ് മടങ്ങ് വരെ അധിക വിലയ്ക്ക് ; സർക്കാർ വില കുറച്ചപ്പോൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലയ്ക്കുന്നു..
ലോകരാഷ്ട്രങ്ങളുടെ താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യരംഗത്ത് ഇന്ത്യയുടെ സ്ഥാനം മുൻപന്തിയിലാണ്. ലോകത്തിലെ മുന്തിയ ചികിത്സ സൗകര്യങ്ങൾ ഇന്ത്യയിലും ലഭ്യമാണെന്നും നമുക്ക് അഭിമാനിക്കാം. എന്നാൽ സാധാരണക്കാരന് ഇതിന്റെ ഗുണം കിട്ടുന്നുണ്ടോ?
ഹൃദയചികിത്സയില്‍ നിർണായക പങ്കാണ് സ്റ്റെന്റുകൾക്ക് ഉള്ളത്. ഹൃദ്രോഗ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ഇതിന്റെ വില കേന്ദ്രം 85 % വരെ വെട്ടിക്കുറച്ചുവെന്നു വാർത്ത വന്നതിനു പിന്നാലെ സ്റ്റെന്റുകൾക്ക് ക്ഷാമവും തുടങ്ങി. വിലനിയന്ത്രിച്ച് ഉത്തരവിറങ്ങിയ ദിവസംതന്നെ സര്‍ക്കാരാശു പത്രികളിലേക്ക് സ്റ്റെന്റുവിതരണം ചില നിര്‍മാതാക്കള്‍ നിര്‍ത്തിയതാണ് ഇതിനു കാരണം .
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രമാണ് ഇന്ത്യ. പല വിദേശികളും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് വരാറുണ്ട്. അതേസമയം ചികിത്സ രംഗത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചതിക്കപ്പെടുന്നതും ഇന്ത്യയിലാണ്.
മരുന്ന് കമ്പനികളും മറ്റു ചികിത്സാ ഉപകരണ നിര്‍മ്മാതാക്കളും ഈടാക്കുന്ന അമിതമായ വില സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ജങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ആശുപത്രികളും മറ്റു ചികിത്സാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെങ്കിലും ന്യായമായ വിലയില്‍ ചികിത്സാ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഇത് വരെ കൊണ്ട് വന്നിട്ടില്ല.
ഒരു സാധാരണ സിറിഞ്ചിന് രണ്ടു രൂപയാണ് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ചിലവാകുന്നത്. എന്നാല്‍ ഇത് ആവശ്യക്കാര്‍1 വാങ്ങുന്നത് 10 രൂപ കൊടുത്താണ്. അതായാത് യഥാർത്ഥ മുടക്കു മുതലിന്റെ അഞ്ചിരട്ടി. ഇന്ത്യയില്‍ ഒരു വര്‍ഷം 300 കോടി സിറിഞ്ചുകളാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ സിറിഞ്ചുണ്ടാക്കുന്ന കമ്പനികളുടെ ലാഭ വിഹിതം എത്ര കോടിയോളം വരുമെന്ന് ഒന്ന് കണക്ക് കൂട്ടി നോക്കിയാല്‍ അറിയാം.
ഹിപ് ഇമ്പ്ലാൻറ് (ഇടുപ്പെല്ലിന് ക്ഷതമേറ്റാല്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സാ ഉപാധി ) 8906 ആണ് ഇതിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഒരു രോഗി ഇത് വാങ്ങുന്നത് 1.29 ലക്ഷം രൂപക്കാണ്. അതായത് 1448 ശതമാനാം അധിക വിലയാണ് കമ്പനി ഈടാക്കുന്നത് . നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നീ ഇമ്ബ്ലാന്‍റ് (മുട്ടുകാല്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സാ ഉപാധി ) ഇതിന്റെ വില 9264 ആണ്. എന്നാല്‍ രോഗികള്‍ വാങ്ങുന്നത് 46000 രൂപക്കും. മറ്റു ഉപകാരണങ്ങളായ കോട്ടണ്‍, കാനുല, ഗ്വാസ് പീസ് , ഐ കോട്ടണ്‍, ബാന്‍ഡേജ്, ഹാന്‍ഡ്റബ് തുടങ്ങി ഒട്ടുമിക്ക ഉപകരണങ്ങളുടേയും വില യഥാര്‍ത്ഥ വിലയുടെ 300 മുതല്‍ 2000 വരെ ശതമാനം അധികമാണ്.
ഹൃദയസംബന്ധമായ രോഗങ്ങളുള്ള ലക്ഷക്കണക്കിനാളുകളാണ് സ്റ്റെന്റ് ഉപയോഗിക്കുന്നത്. സർക്കാർ നിയമപ്രകാരം ഇനി സാധാരണ ലോഹ സ്റ്റെന്റുകള്‍ക്ക് ഇനി 7,500 രൂപ നല്‍കിയാല്‍ മതി. മരുന്ന് അടങ്ങിയവയ്ക്കും (ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റ്) ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്കും 30,000 രൂപയും. നിലവില്‍ മരുന്നുള്ള സ്റ്റെന്റിന് ഒന്നര ലക്ഷം വരെയും ശരീരത്തില്‍ അലിഞ്ഞു ചേരുന്ന തരം വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്ക് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയും സാധാരണ ഇനത്തിന് അര ലക്ഷം വരെയുമാണ് ഈടാക്കുന്നത്.
ഈ അമിത ലാഭം നഷ്ട്പ്പെടാതിരിക്കാനാണ് കമ്പനികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി രോഗികളെ വലക്കുന്നത്. പല സ്വകാര്യ ആശുപത്രികളും ഇതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha