ജനിക്കാൻ പോകുന്ന കുഞ്ഞിന് ഗുരുതരരോഗമാണെന്നും അവൾ മണിക്കൂറുകൾ മാത്രമേ ജീവിക്കുകയുള്ളു എന്നും അറിഞ്ഞിട്ടും ആ മകളെ പ്രസവിക്കാൻ അമ്മ തീരുമാനിച്ചു..എന്തിനെന്നോ?
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് അവൾ അമ്മയാകാൻ തുടങ്ങുമ്പോൾ അനുഭവിക്കുക. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വപ്നങ്ങളും കൂടുതൽ വർണാഭമാകും. തൊട്ടിലിൽ കിടന്ന് കൈകാലുകൾ അടിക്കുന്നതും തിളക്കമാർന്ന കുഞ്ഞിക്കണ്ണുകളാൽ തന്നെ നോക്കി അമ്മേയെന്നു വിളിക്കുന്നതുമെല്ലാം അവൾ സ്വപ്നം കാണാൻ തുടങ്ങും. അറിഞ്ഞോ അറിയാതെയോ കുഞ്ഞു വയറിൽ ജന്മമെടുക്കുന്നു എന്നറിയുന്നതുമുതൽ അമ്മയുടെ ജീവിതം മക്കൾക്കുകൂടിയായി മാറും.
എന്നാൽ ജനിക്കുന്ന കുഞ്ഞിന് ആരോഗ്യമില്ലെന്നു അറിയുമ്പോഴോ? ഏതൊരു സ്ത്രീയും ആ കുട്ടിയെ വേണ്ടെന്ന് വെക്കാനാകും തീരുമാനിക്കുക.
ഒക്കലഹോമ സ്വദേശികളായ കെറി യങ്ങും ഭര്‍ത്താവ് റോയ്‌സ് യങ്ങും
വേറിട്ട് ചിന്തിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് തങ്ങൾക്കു ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിന് അനെന്‍സെഫലി എന്ന ഗുരുതര രോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. ഈ രോഗം ഉള്ള കുട്ടികൾ മുഴുവന്‍ വികസിക്കാത്ത ബ്രെയിനോടു കൂടിയാണ് ജനിക്കുക. ഒരിക്കലും ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ലെന്നുറപ്പുള്ളതുകൊണ്ട് ഡോക്ടർമാർ തന്നെ അബോർഷൻ സജെസ്റ് ചെയ്തു.
എന്നാൽ ഈ ദമ്പതികൾ കുഞ്ഞിനെ പ്രസിവിക്കാൻ തന്നെ തീരുമാനമെടുത്തു. എന്തിനെന്നോ? ബ്രെയിൻ ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം കുട്ടിക്ക് ആരോഗ്യകരമായി തന്നെ ഉണ്ടാകും. ബ്രെയിൻ അല്ലാത്ത ബാക്കി അവയവങ്ങള്‍ എല്ലാം ആരോഗ്യത്തോടെയിരിക്കുന്ന കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്ന അതി മഹത്തായ കർമ്മമാണ് കെറിയും റോയിസും ചെയ്യാൻ ഉദ്ദേശിക്കുന്നത്.
തികച്ചും വേദനാജനകമായ തീരുമാനമാണത്. അടുത്ത 20 ആഴ്ച്ചകളില്‍ അവളുടെ ചവിട്ടും ഇളകലുമെല്ലാം ഞാന്‍ അനുഭവിക്കും.എന്നാൽ ജനിച്ചു കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾ മാത്രമേ അവൾ ഞങ്ങൾക്കൊപ്പം ഉണ്ടാകൂ. കേറി ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞു ജനിച്ച് പേരിടൽ ചടങ്ങിനൊന്നും പറ്റാത്തതുകൊണ്ട് കുഞ്ഞിന് പേരും ഇട്ടു.'ഇവാ ' . കുഞ്ഞിന്റെ 3 ഡി ഇമേജ് അവർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുന്നുമുണ്ട്. മെയിലാണ് കുഞ്ഞു 'ഇവാ ' യുടെ ജനനം ....മരണവും
എന്നാൽ 'ഇവാ ' മരിക്കുന്നില്ല. അവൾ ജീവിക്കും..അവളിൽ നിന്നും അവയവം സ്വീകരികച്ചവരിലൂടെ..ആ അച്ഛന്റെയും അമ്മയുടെയും ത്യാഗത്തെ മനസ്സിലേറ്റുവാങ്ങിയ ആയിരങ്ങളിലൂടെ.....
https://www.facebook.com/Malayalivartha