ഇനി കുറഞ്ഞ ചെലവിൽ ഹൃദയകോശങ്ങളെ പുനരുജ്ജീവിപ്പിക്കാം
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ നൂതന കണ്ടുപിടുത്തം മെഡിക്കൽ രംഗത്തു ഒരു പുതിയ അദ്ധ്യായം കുറിച്ചു. ജീവൻ നിലനിർത്താൻ ആവശ്യമായ കൃത്രിമ ഉപകരണങ്ങൾക്ക് വലിയ ചെലവ് വരുന്നത് എന്നും സാധാരണക്കാരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ സന്ദർഭത്തിലാണ് ശ്രീചിത്ര മാതൃകയാവുന്നത്.
ചെറുകിട ആശുപത്രികൾക്കുപോലും താങ്ങാനാകുന്ന ചെലവിൽ, പ്രായവും തൂക്കവും തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഇൻകുബേറ്ററുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് ഇവിടത്തെ ഗവേഷകർ.
കൃത്രിമ ഹൃദയ വാൽവ്, ഹൃദയകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഉപകരണം, വാസ്കുലാർ ഗ്രാഫ്റ്റ്, ന്യൂറോ പ്രോസ്തെറ്റിക് ഉപകരണങ്ങൾ എന്നിവയാണ് പ്രധാന നേട്ടങ്ങൾ. നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങൾ കണ്ടെത്തി നേരത്തേതന്നെ ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഇവിടുണ്ട്. വൻ മുറിവുകളിൽ ശരീര കോശങ്ങൾതന്നെ ബാൻഡേജായി ഉപയോഗിക്കാവുന്ന വിദ്യയായ ടിഷ്യു എൻജിനീയറിങ്, റീജനറേറ്റിവ് മെഡിസിനുമാണ് പോളിസ്കിൻ അവതരിപ്പിച്ചത്. സാധാരണക്കാർക്ക് ഇത്തരം കണ്ടുപിടുത്തങ്ങൾ വലിയ ആശ്വാസം പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha