Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത് എന്നു പറയുന്നതെന്തു കൊണ്ടെന്ന് അറിയാമോ?

08 JULY 2017 09:47 AM IST
മലയാളി വാര്‍ത്ത

ഉച്ചാറല്‍ സമയത്ത് (പകല്‍ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാല്‍ വെയിലിന്റെ കാഠിന്യം മൂലം മണ്ണിലെ ഈര്‍പ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണില്‍ സൂക്ഷ്മജീവികള്‍ ഇല്ലാതെയാകും. ജൈവ നിലനില്‍പ്പിനാധാരമായ മണ്ണ് അതോടെ നിര്‍ജീവമാകും. നിര്‍ജീവമായ ഈ മണ്ണില്‍ വിത്തു വിതച്ചാല്‍ അത് മുളയ്ക്കില്ലെന്ന് പഴമക്കാര്‍ പഴമൊഴികളിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

ഖരജലവാതകങ്ങളുടെ ഒരു മിശ്രിതമാണ് മണ്ണ്. മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളില്‍ ജലവും വായുവും സ്ഥിതിചെയ്യുന്നു. അതായത് കാല്‍ഭാഗം വായുവും മറ്റൊരു കാല്‍ഭാഗം വെള്ളവും ബാക്കി ഖരപദാര്‍ഥങ്ങളും. ഈ ഖരപദാര്‍ഥങ്ങളില്‍ അഞ്ചു ശതമാനവും ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളുമാണ് ഈ ജൈവപദാര്‍ഥങ്ങളെ വിഘടിപ്പിച്ച് ജൈവാംശം ഉണ്ടാക്കിയെടുക്കുന്നത്.

സസ്യവളര്‍ച്ചയ്ക്കാവശ്യമായ പോഷക മൂലകങ്ങളും വെള്ളവും ഈ ജൈവാംശത്തിലുണ്ട്. ഇതിനെയാണ് വളക്കൂറ് എന്നുപറയുന്നത്. നാം ശരിയായ കൃഷി പരിപാലനരീതി അവലംബിച്ചില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സസ്യഫലപുഷ്ടിക്കാവശ്യമായ മണ്ണിന്റെ ഈ വളക്കൂറാണ്. നട്ടുച്ചയ്ക്കു ഭൂമി കിളച്ചുമറിക്കുന്‌പോള്‍ സംഭവിക്കുന്നതും ഇതു തന്നെ.

നട്ടുച്ചയ്ക്കു സൂര്യന്റെ കഠിന താപരശ്മികളേറ്റ് പണിയെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചെന്നുംവരാം. ഇതേ അവസ്ഥതന്നെയാണ് ഉച്ചയ്ക്ക് വിതയ്ക്കുന്ന വിത്തിനും നടുന്ന തൈകള്‍ക്കും കുത്തിപ്പാകുന്ന ചെടിക്കമ്പുകള്‍ക്കും സംഭവി ക്കുന്നത്. വേനല്‍കാലങ്ങളില്‍ സൂര്യന്റെ ചൂടിന് കാഠിന്യം കൂടുതലാണ്. ഉച്ചസമയത്ത് ചൂടിന്റെ ഈ കാഠിന്യം അതിന്റെ ഏറ്റവും ഉയര്‍ന്നതലത്തിലെത്തു ന്നു. കഠിനമായ ഈ ചൂടാണ് പദാര്‍ഥങ്ങളിലെ, മണ്ണിലെ ജലാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. ഭൂമി സൂര്യന്റെ ഏറ്റവും അടുത്തെത്തുന്നതും ഈ സമയത്താണ്. പഴമക്കാര്‍ ഉച്ചാരം എന്ന് പറയുന്നത് ഈ സമയത്തെയാണ്. ഈ സമയത്ത് കിളച്ചു മറിക്കുന്ന മണ്ണിനും വിതയ്ക്കുന്ന വിത്തിനും നടുന്ന കമ്പുകള്‍, ചെടികള്‍ ഇവയ്ക്കും വെയിലിന്റെ കഠിനമായ താപം ഏല്‍ക്കേണ്ടതായി വരും. ജലാംശനഷ്ടം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര യിലെ കാലാവസ്ഥാ വിഭാഗം നടത്തിയ പഠന പ്രകാരം വര്‍ധിച്ച തോതില്‍ അള്‍ട്രാവയലറ്റ് ബി വികിരണം ഭൂതലത്തില്‍ പതിക്കുന്നത് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് 2.30-നും ഇടയ്ക്കാണ്. ജൈവ പ്രവര്‍ത്തനങ്ങളെ അത്യധികം ദോഷകരമായി ബാധിക്കുന്നവയാണ് ഈ വികിരണങ്ങള്‍. എന്നാല്‍ പഴമക്കാര്‍ ഇത്തരം പ്രതികൂല സമയങ്ങളില്‍ ചെടികള്‍ക്കാവശ്യമായ അനുകൂല ഘടകങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അതില്‍ ഏറെ പ്രധാനമായ ഒന്നാണ് ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്നത്. മണ്ണില്‍ പുതയിടുന്നതും ഇളം ചെടികള്‍ക്ക് തണല്‍ നല്‍കു ന്നതും, മണ്ണില്‍ കുഴിച്ചിട്ട കമ്പു കള്‍ക്കു മുകളില്‍ പ്ലാവില കുമ്പിള്‍ ഇടുന്നതും ഇതിന്റെ ഭാഗമായാണ്. മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കുന്നതിനും വരള്‍ച്ചയെ അകറ്റുന്നതിനുമുള്ള പഴമയുടെ കരുതലുകളാണിവ.

പുതയിടല്‍ മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കും. ഇത്തരം മണ്ണില്‍ ഉച്ചവെയില്‍ കാര്യമായ ദോഷം ചെയ്യില്ല. ഈ മണ്ണില്‍ വായു-ജല അറകള്‍ കൂടുതലായുണ്ടാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ ഈ മണ്ണിനെ കിളച്ചു മറിച്ച് മണ്ണിന്റെ എല്ലാതലത്തിലും ഉച്ചവെയില്‍ ഏല്‍പ്പിച്ചാല്‍, മണ്ണി ന്റെ വിവിധ പ്രതലങ്ങളിലെ ഈര്‍പ്പത്തെ ഉച്ചവെയില്‍ ഇല്ലാതാക്കും. ഈര്‍പ്പം നഷ്ടപ്പെട്ട ഇത്തരം മണ്ണില്‍ പിന്നീട് വിത്തു മുളയ് ക്കുക പ്രയാസകരമാണ്. ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്ന പഴമൊഴിക്കു പിന്നിലെ സത്യവും ഇതുതന്നെ. ഫോണ്‍: പോള്‍സണ്‍94953 55 436.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends