Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കൃഷിയും നിയമവും : നിങ്ങള്‍ക്ക് ഇത്തരം പരാതികള്‍ ഉണ്ടോ?

07 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

ഒരു വീടു വയ്ക്കാന്‍ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സര്‍ക്കാര്‍ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നില്‍ക്കുന്നതിനാല്‍ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസര്‍ (DFO)
മുമ്പാകെ അപേക്ഷ കൊടുത്തു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നേരിട്ടും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. എങ്കിലും ഒരു പുരോഗതിയുമില്ല. അതേ സമയം വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇനി മരം മുറിക്കുമ്പോള്‍ നാശനഷ്ടമുണ്ടാകാം. പ്രശ്‌ന പരിഹാരത്തിന് ആരെയാണ് സമീപിക്കേണ്ടത്. ഇത്തരം പരാതികള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്.

അടുത്ത പുരയിടത്തിലെ 'സര്‍ക്കാര്‍ വക സ്ഥലം' എന്നു മാത്രം പറഞ്ഞാല്‍ ഭൂമി ഏതു വകുപ്പിന്റെ അധീനതയിലാണെന്നു വ്യക്തമാവില്ല. 1957- ലെ കേരള ഭൂസംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ വക സ്ഥലവും പുറമ്പോക്കുകളും നിര്‍വചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയില്‍ ഏതില്‍പ്പെട്ടതാണ് വിവാദ മരം നില്‍ക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസില്‍നിന്ന് അറിയാം. അത് അറിയാന്‍ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനും (ആര്‍.ഡി.ഒ) ശല്യം ഒഴിവാക്കിത്തരാന്‍ അധികാരമുണ്ട്. ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും. സര്‍ക്കാര്‍ വക സ്ഥലത്തെ മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ല.

പറമ്പിന്റെ അതിര്‍ത്തിയിലായി നില്‍ക്കുന്ന രണ്ട് പ്രിയോര്‍ മാവുകളില്‍നിന്ന് മാങ്ങകള്‍ പഴുത്ത് അയല്‍പറമ്പുകളില്‍ വീഴാറുണ്ട്. ഒരു അയല്‍ക്കാരി ആ മാവുകള്‍ വെട്ടി മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഈ മാവുകള്‍ കായ ബലത്തെക്കാളുപരി നല്ല തണല്‍ നല്‍കുന്നുണ്ട്. പ്രകൃതിസ്‌നേഹിയായ ഒരാള്‍ക്ക് മാവില്‍നിന്നുള്ള വരുമാനത്തെക്കാളും അതിന്റെ പരിരക്ഷയാണു പ്രധാനം. ലോകം മുഴുവനും മരം നടാന്‍ പറയുന്ന ഈ കാലത്ത്, അതു വെട്ടാന്‍ പ്രേരിപ്പിക്കുന്നവരോട് എന്താണ് സമാധാനം പറയുക. ഇതുപോലെ പ്രതിസന്ധിയിലുള്ളവര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം.

ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നവും പ്രകൃതിസ്‌നേഹി എന്ന നിലയില്‍ പ്രകടിപ്പിച്ച വികാരവും ആര്‍ക്കും മനസ്സിലാകും. വര്‍ത്തമാനകാലം നേരിടുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്നും വിവേചനരഹിതമായി മരങ്ങള്‍ വെട്ടിമാറ്റുന്നതും നശിപ്പിക്കുന്നതും ഗൗരവപൂര്‍വം കാണേണ്ടതാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ ആര്‍ക്കും എവിടെയും മരം നട്ടുപിടിപ്പിക്കാന്‍ സ്വാതന്ത്ര്യം നിയമം നല്‍കുന്നില്ല. പ്രസക്തമായ ചില നിയമങ്ങളെപ്പറ്റി പരാമര്‍ശിക്കാം.

ഒരു വ്യക്തിക്ക് നിയമാനുസൃതമുള്ള ഏതാവശ്യത്തിനും തന്റെ വസ്തു യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങള്‍ക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. അയല്‍ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്ന് ഓര്‍മിക്കുക. അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അയല്‍വസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങള്‍ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയല്‍പക്ക വഴക്കുകള്‍ ഉണ്ടാകുക.

നമ്മുടെ വസ്തുവില്‍ മരം വച്ചു പിടിപ്പിക്കുമ്പോള്‍ അതു ഭാവിയില്‍ അയല്‍വസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തര്‍ക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടര്‍ന്നു വളരുന്ന മരങ്ങള്‍ അതിരില്‍ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോള്‍ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓര്‍ക്കുക. അയല്‍പക്കത്തുളളവര്‍ക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.

അയല്‍പക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളോ ശല്യം ചെയ്യുന്ന ശാഖകളോ മുറിച്ചു മാറ്റുന്നതിന് വിവിധ നിയമ നടപടികള്‍ പരാതിക്കാര്‍ക്കു സ്വീകരിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളില്‍ ഇക്കാര്യം സംബന്ധിച്ചു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് ആക്ട് 238-ാം വകുപ്പനുസരിച്ച് ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കായ്കളോ വീഴാനും തന്‍മൂലം ആര്‍ക്കെങ്കിലുമോ, എടുപ്പുകള്‍ക്കോ, കൃഷിക്കോ ആപത്തുണ്ടാകാന്‍ ഇടയുണ്ടെന്നും ഗ്രാമപഞ്ചായത്തിനു ബോധ്യമായാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിലും ഇതുപോലെ വ്യവസഥ ചെയ്തിട്ടുണ്ട്.

മറ്റൊരു മാര്‍ഗം ക്രിമിനല്‍ നടപടി നിയമം 133-ാം വകുപ്പനുസരിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിനെ (ആര്‍.ഡി.ഒ) സമീപിക്കുകയെന്നുള്ളതാണ്. അടുത്തുള്ളവരുടെ ജീവനോ, സ്വത്തിനോ സംഭവിച്ചേക്കാവുന്ന അപകടസാധ്യതയാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പരിഗണിക്കുന്നത്.

പരാതിക്കാരന് സിവില്‍ കോടതിയെയും സമീപിക്കാം. മരം മുറിച്ചു മാറ്റണമെന്ന് ആജ്ഞാപിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി വിധികളുണ്ട്. മരമോ, ശാഖയോ അന്യപുരയിടത്തിലേക്ക് അതിക്രമിച്ചു നില്‍പ്പുണ്ടെങ്കില്‍ അയല്‍വസ്തുവിന്റെ ഉടമസ്ഥന് എന്തെങ്കിലും നഷ്ടം ഉണ്ടാകണമെന്നില്ല. എന്നാല്‍ മരം അയല്‍പുരയിടത്തിലേക്കു കടന്നു നില്‍ക്കുകയാണെന്നും അയല്‍വസ്തു ഉടമസ്ഥന്റെ അനുഭവ സൗകര്യങ്ങള്‍ക്ക് അതു ഹാനികരമാണെന്നും തെളിയിച്ചാല്‍ വെട്ടിമാറ്റേണ്ടിവരും. മരമോ, ശാഖയോ അന്യപുരയിടത്തിലേക്കു കടന്നു നില്‍ക്കുന്നതുകൊണ്ട് ആ ഭാഗത്തു കൃഷി അസാധ്യമാകുന്നത് ഉദാഹരണം. പഴക്കമുള്ള വൃക്ഷമാണെന്നോ ഇതുവരെ അവിടെ കൃഷി ചെയ്തിട്ടില്ലെന്നോ പറയുന്നത് സമാധാനമല്ല. മരത്തിന്റെ പേരിലായാലും മറ്റൊരാളുടെ വസ്തുവിന്റെ അനുഭവസൗകര്യങ്ങള്‍ക്കോ ഉപയോഗത്തിനോ തടസ്സമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends