Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

48 തട്ടിപ്പു കേസുകളില്‍ പെട്ട ക്രിമിനല്‍ കേരളത്തിന്റെ സദാചാരം നിര്‍ണ്ണയിക്കുമ്പോള്‍... കേരളരാഷ്ട്രീയം വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും നാടായി മാറുന്നു

11 NOVEMBER 2017 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

നാലു കത്തുകള്‍, നാലും വ്യത്യസ്തം. ഏഴു കോടി മുടക്കിയ സ്മാര്‍ത്ത വിചാരം. രാഷ്ട്രീയം ഇത്രയേറെ മലീമസമായ മാറിയ അവസ്ഥ കേരളത്തിലാദ്യം. കേരളം സംശയിക്കുന്നു. വദന സുരദം മുതല്‍ അശ്ലീലം നിറച്ചെഴുതിയ കത്തില്‍ തലയറുത്തെടുത്ത ഒരുപാടു ബിംബങ്ങളുണ്ട്. ഇന്നലെ വരെ അവര്‍ വളര്‍ത്തിയെടുത്ത ജനസേവനത്തിന്റെ വിയര്‍പ്പുചാലുകള്‍ വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും മ്ലേച്ഛതയിലേക്കു പതിക്കുമ്പോള്‍ കേരളം പരിതപിക്കുന്നു. ഒന്നുറപ്പാണ് ഞങ്ങള്‍ സരിതയെ വിശ്വസിക്കുന്നില്ല. പണത്തിന്റെ ഇറച്ചിക്കണക്കുകള്‍, വിലപേശലുകള്‍ ഒരുപാടു കേട്ട ഇന്നലെകള്‍ മറന്നു ഉമ്മന്‍ ചാണ്ടിയെയും മറ്റു ചിലരെയെങ്കിലും സംശയിക്കാന്‍ കഴിയുന്നില്ല. പെണ്ണിന്റെ മൊഴിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടേണ്ട ഇവരുടെ സദാചാരം നമ്മളെ നൊമ്പരപ്പെടുത്തുന്നു. അതിലേറെ ദുഖിപ്പിക്കുന്നു. ഈ വിഴുപ്പിന്റെ രാഷ്ട്രീയം വിസര്‍ജ്യത്തിന്റെ നിലവാരത്തിലാണ്.പെണ്ണിന്റെ ശരീരം അലങ്കരിച്ചെടുത്തു മാംസം വിലപേശലുകള്‍ക്കു വയ്ക്കുന്ന ഈ നാറിയ കളി ഓര്‍മ്മപ്പെടുത്തുന്നത് ജോസ് തെറ്റയിലിന്റെയും ശശീന്ദ്രന്റെയും വീഴ്ചകളാണ്. സമാനതകള്‍ കോടതി കണ്ടെത്തട്ടെ. അതുവരെ നിയമത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് പ്രതികരിക്കാം. ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച സരിത നായരുടെ ആരോപണങ്ങള്‍ അതേപടിയാണ് കമീഷന്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധി വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. സരിതയുടെ മൊഴി അതേപോലെ പകര്‍ത്തിയെഴുതിയ കമ്മീഷന്‍ ചില രാഷ്ട്രീയ താല്‍പര്യക്കാരുടെ കെണിയില്‍ പെട്ടുപോയി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നു. രാഷ്ട്രീയ നേതൃത്വവും സംശയ നിഴലിലാണ്. ഉമ്മന്‍ ചാണ്ടിയെന്ന മഹാമേരുവിനെ മ്ലേച്ഛമായ ആരോപണത്തില്‍ കുരുക്കി വനവാസത്തിനയക്കുക ക്രൂരമാണ്.രാജന്‍ കേസിലും ഐ.എസ്.ആര്‍.ഒ ചാരക്കേസിലും. ചാരക്കേസില്‍പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന കോടതി പരാമര്‍ശം വന്നപ്പോള്‍ അത് 'ഗൗരവതരം' എന്നും കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണെന്നും കരുണാകരനെതിരെ പ്രസ്താവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കെ. കരുണാകരന്‍ ഇതേ അവസ്ഥയെ തരണം ചെയ്തയാളാണ്. രണ്ടുതവണയാണ് അധികാരം നഷ്ടമായത്. അതിലുമൊക്കെ എത്രയോ നാറ്റമുള്ള കേസിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉന്നതനായ നേതാവിനെ ലൈംഗികകുറ്റത്തിന് അറസ്റ്റുചെയ്യുന്ന അവസ്ഥ ഒഴിവാക്കാനായിരിക്കാം, വിദഗ്ധ നിയമോപദേശം തേടിയതും അതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാരോപണങ്ങളില്‍ കേസ് എടുക്കുന്നതിനെപറ്റി മൗനം പാലിക്കുന്നതും. ക്രിമിനല്‍ കേസില്‍ പെടുത്തി ഒമ്മെന്‍ ചാണ്ടിയെ അറസ്റ്റു ചെയ്താല്‍ ചിലപ്പോള്‍ കേസ് തിരിഞ്ഞു കൊത്തിയേക്കാം എന്ന ബോധ്യം പിണറായി വിജയനുമുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പിന്‍ബലമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയാണ് പിണറായിയുടെ നീക്കം.

തന്റെ പേര് ആ കത്തിലിലില്ല എന്ന് ഒരു സ്വതന്ത്ര സാക്ഷി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കമ്മിഷന്‍ പരിഗണിച്ചില്ല. മുന്‍വിധിയോടു കൂടിയുള്ള, തൊട്ടും തൊടാതെയുമുള്ള ശുപാര്‍ശകളാണ് എല്ലാം. കമ്മിഷന്‍ പുതുതായൊന്നും പറഞ്ഞിട്ടില്ല, കത്തിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉള്‍പ്പെടെ എല്ലാവരെയും അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതിവാങ്ങി, നിയമോപദേശം വിളിച്ചുവരുത്തി, നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായിട്ടു തന്നെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിതയുടെ ടീം സോളറുമായി സഹകരിച്ച നേതാക്കളുടെ പേരിലെല്ലാം കേസെടുക്കുമെന്നാണു കേള്‍ക്കുന്നത്. ഇടതുമുന്നണിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ വച്ച പരസ്യം ടീം സോളര്‍ പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി കാലത്തെ ടീം സോളറിന്റെ തട്ടിപ്പിനെപ്പറ്റി കമ്മിഷന്‍ നിശബ്ദത പാലിക്കുകയാണ്. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര കഥാപാത്രം സരിതാ നായര്‍ 48 ക്രിമിനല്‍ കേസുകളിലെ പ്രതി. സരിത വാദിയായ ആറു കേസുകള്‍ വേറെയും. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ വട്ടം ചുറ്റിയാണു സര്‍ക്കാര്‍ പുറത്തുവിട്ട സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. അതോടൊപ്പമാണു സരിത വാദിയായ ആറു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ സരിത പ്രതിയായ എട്ടു കേസും വാദിയായ ഒരു കേസുമുണ്ട്.

സരിത വാദിയായ കേസുകളില്‍ മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെ ആറെണ്ണമാണു നിലവിലുള്ളത്. െ്രെഡവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇത്തരത്തില്‍ നാല്പതോളം പേരുടെ വിവിധ തരത്തിലുള്ള പീഡന കഥകളും നിഷേധങ്ങളും കൊണ്ട് ആശയക്കുഴപ്പം നിറഞ്ഞതാണ് സരിതയുടെ നീക്കങ്ങള്‍. യൂ ഡി എഫ് നേതാക്കളുടെ പേര് പറയാന്‍ ഇ പി ജയരാജന്‍ വന്‍തുക ഓഫര്‍ ചെയ്‌തെന്ന ആരോപണവും മുന്‍പ് സരിത ഉന്നയിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍ സരിതയാണെന്ന പോലീസ് ഉന്നതരുടെ വെളിപ്പെടുത്തലും സരിതയുടെ ആരോപണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ സോളാര്‍ കേസ് പരാമാവധി ആളിക്കത്തിച്ചു സജീവമാക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (7 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (8 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (8 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (8 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (8 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (8 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (8 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (9 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (10 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (10 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (10 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (10 hours ago)

Malayali Vartha Recommends