സൗദി സ്വദേശിവത്കരണം ഭലപ്രദമാകുന്നില്ല; തൊഴിലില്ലായ്മ തടയിടാൻ പുത്തൻ പദ്ധതികളുമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം
സൗദിയിലെ വർധിച്ചു വരുന്ന സ്വദേശികളുടെ തൊഴിലില്ലായ്മ തടയാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. പുതിയ മാർഗ്ഗങ്ങൾ നിലവിൽ വരുന്നതോടെ സൗദി സ്വദേശിവത്കരണം ശക്തമാകും.
സൗദിയിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയിട്ടും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വദേശി വത്കരണം ശക്തമാക്കിയതോടെ പ്രവാസികളില്‍ 8 ലക്ഷം പേരാണ് ഈ വര്‍ഷം രാജ്യം വിട്ടത്. എന്നിട്ടും ജോലിക്ക് കയറാനായത് ഒരു ലക്ഷത്തോളം മാത്രം സ്വദേശികള്‍ക്കാണ്. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തില്‍ 60,000 സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി മന്ത്രാലയം രംഗത്ത് വന്നതെന്ന് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.
സാമൂഹിക ഫലങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി ഇതേ കുറിച്ച് പടിപടിയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സ്വദേശിവത്കരണം ശക്തമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha