ഇനി നിയമത്തിന്റെ വഴിയേ : എംബസ്സി ക്രിയാത്മകമായി ഇടപെടണമെന്ന് നഴ്സുമാര്‍
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് ദമാം,അല്‍ ഖോബാര്‍ എന്നീ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം ജയിലില്‍ അടച്ച നഴ്സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. അഡ്വക്കെറ്റിനെ നിയമിച്ച് നിയമപരമായി ഇതിനെ നേരിടാനാണ് നഴ്സുമാര്‍ ഒരുങ്ങുന്നത്. എംബസ്സി ക്രിയാത്മകമായി ഇടപെട്ടാല്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് മലയാളി നഴ്സുമാര്‍.
പരിശോധിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ പരിശോധന രീതിയില്‍ അപാകത ഉണ്ടെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്. ഇത് മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ നഴ്സുമാര്‍ എംബസ്സിയുടെ സഹായം തേടിയിട്ടുണ്ട്.
സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന് നിബന്ധനയുണ്ട്. പലപ്പോഴും
ഉദ്യോഗാര്‍ത്ഥികള്‍ അറിയാതെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ട്രാവല്‍ ഏജന്‍സികൽ ഹാജരാക്കുന്നതാണ് ഇപ്പോൾ പ്രശ്‌നമായിട്ടുള്ളത്. ഇങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നഴ്‌സുമാരെ പ്രതിസന്ധിയിലാക്കിയ നാട്ടിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയും എംബസ്സിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha