ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ചുള്ള ശുപാർശ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
എൻ.ആർ.ഐ ഭർത്താക്കന്മാർ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാൻ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാർ ഗോയലിന്റെ നേതൃത്വത്തിൽ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭർത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികൾക്ക് വിധേയരാക്കാൻ നിലവിൽ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഇൗ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുക്ഷേമ മന്ത്രാലയവും ചേർന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. പാസ്പോർട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കാനും ശുപാർശയുണ്ട്. സാമൂഹിക സുരക്ഷ നമ്പർ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തും.
ഗാർഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ശുപാര്‍ശയുണ്ട്. ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്ക് നിയമനടപടിക്ക് നൽകുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയർത്തണമെന്നതാണ് മറ്റൊരു ശുപാർശ.
https://www.facebook.com/Malayalivartha