Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സൗദിയില്‍ 50 പേരെ അറസ്റ്റ് ചെയ്തതോടെ ആക്രമണ സാധ്യത; 44 കോടി ഡോളർ പാരിതോഷികവുമായി പോലീസ്

08 NOVEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

സൗദിയില്‍ രാജകുടുംബങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയും സൗദി അറേബ്യന്‍ പോലീസ് അറസ്റ്റ് ചെയ്ത് അഴിമതി പൂര്‍ണമായും ഇല്ലാതാക്കാൻ ഭരണകൂടം ലക്ഷ്യമിടുമ്പോൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ മറ്റൊരു ശക്തി തന്ത്രപൂര്‍വം കളിക്കുന്നു. അന്വേഷണ സംഘങ്ങള്‍ക്ക് ഗൂഢശക്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു.

ശനിയാഴ്ച റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ദീര്‍ഘദൂര മിസൈലും സൗദിയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. വിദേശ ശക്തികളാണ് സംഭവത്തിന് പിന്നില്‍. പക്ഷേ, ഇവര്‍ക്ക് സൗദിയില്‍ നിന്ന് മികച്ച പിന്തുണയുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സൗദിയിലെ വിവിധ നഗരങ്ങളും സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാനുള്ള പദ്ധതിയാണ് ഇതുവഴി സൗദി പോലീസ് കണ്ടെത്തിയത്.

ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും സൗദിയില്‍ നിന്നുള്ളവരുടെ പിന്തുണയോടെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും സൗദി ഭരണകൂടം പുറത്തുവിട്ടു. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ഇവരുടെ നീക്കം. ഈ സംഘത്തില്‍ 40 പേരുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഇവരുടെ പേരും മറ്റു വിവരങ്ങളും സൗദി പുറത്തുവിട്ടു. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സൗദിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത് മൂന്ന് ശക്തികളാണെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികള്‍ എന്നിവരാണ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വിശദീകരിക്കുന്നു. ഈ മൂന്ന് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 40 പേരുടെ പട്ടികയാണ് ഭരണകൂടം പുറത്തുവിട്ടത്.

ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. മൊത്തം 44 കോടി ഡോളറാണ് 40 പേരെ പിടിക്കുന്നതിന് സൗദി ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. 40ല്‍ ചിലര്‍ ഹൂഥി വിമതരുടെ നേതാക്കളാണ്. ബാക്കിയുള്ളവര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നവരും. സൗദി പൗരന്‍മാരും ഇതില്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ സൗദി പൗരത്വമുള്ളവരും ശ്രമിക്കുന്നുണ്ടത്രെ.

ശനിയാഴ്ച റിയാദിനെ ലക്ഷ്യമിട്ട് യമനില്‍ നിന്നാണ് ദീര്‍ഘദൂര മിസൈല്‍ വന്നത്. യമനിലെ ഹൂഥികള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ആരാണ് നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. സൗദി ആരോപിക്കുന്നത് ഇതിന് പിന്നില്‍ ഇറാനാണെന്നാണ്. എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിക്കുന്നു.

ഹൂതികള്‍ സായുധരായി ശക്തരാണെന്ന സൂചനയാണ് ലഭിച്ചതെന്ന് മുന്‍ സൗദി ബ്രിഗേഡിയര്‍ ഹസന്‍ അല്‍ ഷാഹിരി പറയുന്നു. ഇറാന് പുറമെ ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പിന്തുണയും ഹൂതികള്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു. 1990കളില്‍ യമനില്‍ ഉയര്‍ന്നുവന്ന സംഘമാണ് ഹൂതികള്‍. ഷിയാ വിഭാഗക്കാരായ ഇവര്‍ ഇന്ന് സൗദിക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ്. പുതിയ പശ്ചാത്തലത്തില്‍ യമനോട് ചേര്‍ന്ന എല്ലാ അതിര്‍ത്തിയും സൗദിയും കൂട്ടരും അടച്ചിട്ടുണ്ട്. കര, കടല്‍, ആകാശ മാര്‍ഗമുള്ള ഒരു വഴിയും ഇനി യമനിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കില്ല. സൗദി സഖ്യ സേനയുടെ കര്‍ശന നിരീക്ഷണം മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള മരുന്ന് വിതരണം തടയില്ലെന്നു സൗദി വ്യക്തമാക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (9 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (9 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (11 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends