പിതാവിന്റെ വാഹനം കൈവിട്ടു പോവാതിരിക്കാൻ അവൻ ആ സ്റ്റിയറങ്ങിൽ മുറുകെ പിടിച്ചിരുന്നു. ആൽബർട് ജോയിക്കുവേണ്ടി പ്രാത്ഥനയോടെ പ്രവാസി സമൂഹം.
ദുബായ് ∙ പിതാവിന്റെ വാഹനം കൈവിട്ടു പോവാതിരിക്കാൻ ആൽബർട്ട് സ്റ്റിയറിംഗ് ൽ നിന്ന് പിടി വിട്ടില്ല. കൂട്ടുകാർ വിളിച്ചു പറഞ്ഞു ചാടി രക്ഷപെടാൻ. അവർ ഓരോരുത്തരായി ചാടിരക്ഷപ്പെട്ടു, വാഹനത്തിൽ ഒറ്റയ്ക്കാകുമ്പോഴും അവൻ ആ സ്റ്റിയറങ്ങിൽ മുറുകെ പിടിച്ചിരുന്നു. മുന്നിൽ ആർത്തലച്ചുവരുന്ന വെള്ളപ്പാച്ചിലിനു വിട്ടുകൊടുക്കാൻ തയ്യാറാകാതെ. കുത്തിയൊഴുകിവന്ന മലവെള്ളം വകവെക്കാതെ സ്റ്റിയറിംഗ് പിടിച്ച ആൽബർട് ജോയ് എന്ന പതിനെട്ടുകാരന്റെ മനസിൽ ഒന്നേയുണ്ടായിരുന്നുള്ളൂ തന്റെ പിതാവിന്റെ വാഹനം നഷ്ടപ്പെട്ടുപോകരുത്. മറ്റുള്ളവരെ രക്ഷപ്പെടുത്തിയ സ്വദേശി ഖലീഫ അല്‍ നഖ്ബി രക്ഷപെടുത്താൻ അവസാന ശ്രമവും നടത്തി.
കുത്തിയൊലിച്ചു വന്ന മഴവെള്ളപാച്ചിലിൽ ആൽബർട്ട് ഒഴുകി നീങ്ങുംബോൾ കൂട്ടുകാർ ഉറക്കെ കരഞ്ഞു.
വ്യാഴാഴ്ച മലവെള്ളപാച്ചിലിൽ കാണാതായ റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ബിറ്റ്സ്)യിലെ മലയാളി വിദ്യാർഥി ആൽബർട് ജോയിയുടെ ഒപ്പമുണ്ടായിരുന്ന എല്ലാ കൂട്ടുകാരും രക്ഷപ്പെട്ടു. അവൻ മാത്രം, കാണാപ്പുറത്ത് എവിടെയോ. വാഹനം രക്ഷപ്പെടുത്താനാണു ആൽബർട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് അവന്റെ കൂട്ടുകാർ പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് അവന്റെ ഷർട്ടാണ്. അത് പിതാവ് ജോയി തിരിച്ചറിഞ്ഞു. പാന്റ്സും ലഭിച്ചെങ്കിലും അത് ആൽബർട്ടിന്റേത് തന്നെയാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചതിനാൽ ഉറപ്പിച്ചിട്ടില്ല. ഇതേസമയം ഒഴുക്കിൽപ്പെട്ട ഒരു ഒട്ടകത്തിന്റെ മൃതദേഹം അണക്കെട്ടിനടുത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടി ശക്തമായ മലവെള്ളപാച്ചിലായിരുന്നെന്ന് സമീപത്തു താമസിക്കുന്ന സ്വദേശി ഖലീഫ അൽ നഖ്ബി പറഞ്ഞു. രണ്ടുവാഹനത്തിൽവന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ മുന്നോട്ടുപോകുന്നത് അപകടമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് അവരോടു രക്ഷപ്പെടാൻ പറഞ്ഞു, എന്നാൽ ഒരു വിദ്യാർഥി മാത്രം ഇറങ്ങിയില്ല. ഒഴുക്കിൽപ്പെട്ട വാഹനം അണക്കെട്ടിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതിൽ തനിയെ തുറന്ന് ആൽബർട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത. രക്ഷപ്പെടാൻ വേണ്ടി അവൻ പുറത്തേയ്ക്ക് ചാടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രാർഥനയോടെ പ്രിയപ്പെട്ടവർ...
ആൽബർട്ടിനെ ജീവനോടെ കൺമുൻപിൽ എത്തിക്കണേ എന്ന പ്രാർഥനയിലാണ് യുഎഇയിലെ മലയാളി സമൂഹം. ഒരു സമൂഹമാകെ ഒരുമിച്ചുള്ള പ്രാർത്ഥന. നാട്ടിലായിരുന്ന ആൽബർട്ടിന്റെ പിതാവ് ജോയ് യുഎഇയിൽ തിരിച്ചെത്തി. മാതാവ് വത്സമ്മ റാസൽഖൈമയിൽ തന്നെയുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇരുവരെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.
ഇതിനിടെ, തിരച്ചിൽ നടത്താൻ റാസൽഖൈമ മലയാളി അസോസിയേഷന്റെ പ്രവർത്തകരടക്കം നൂറോളം പേർ സജീവ പങ്കാളികളായി. കൂടുതൽ ആളുകൾ സന്നദ്ധരായി സ്ഥലത്തെത്തുന്നു. കിഴക്കൻ മേഖലയിലെ പൊലീസിന്റെ റെസ്ക്യു യൂണിറ്റും വ്യോമയാന വിഭാഗവുമാണ് തിരച്ചിൽ നടത്തുന്നു. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ.സലീം, സെക്രട്ടറി ഗോപകുമാർ, മലയാള സമാജം മുൻ പ്രസിഡന്റ് നാസർ അൽ ദാന എന്നിവർ നേതൃത്വം നൽകുന്നു.
രണ്ട് വാഹനങ്ങളിലായി പത്തോളം വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ഒരു വഹനം നേരത്തെ മടങ്ങിയെങ്കിലും ആൽബർട്ട് ഒാടിച്ച ഫോർവീലറിലിരുന്ന് ആറ് കൂട്ടുകാർ കുറേ സമയം തടാകക്കരയിൽ ചെലവഴിക്കുകയായിരുന്നു. മഴ പെയ്യുമ്പോൾ തടാകം നിറയുകയും ആ സൗന്ദര്യം നുകരാൻ സ്വദേശികളടക്കം ഒട്ടേറെ പേരെത്തുകയും പതിവാണ്. എന്നാൽ, ഉറയ്യ തടാകത്തിനടുത്ത് സംഭവ ദിവസം കൂടുതൽ ആളുകളുണ്ടായിരുന്നില്ല. പെട്ടുന്നുണ്ടായ മഴവെള്ളപ്പാച്ചിൽ ഇത്രയേറെ അപകടം വരുത്തുമെന്ന് കുട്ടികൾ കരുതിയില്ല.
https://www.facebook.com/Malayalivartha