സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരണം; യുവതിക്ക് ജയിൽവാസവും വൻ തുക പിഴയും വിധിച്ചു അബുദാബി കോടതി
അബുദാബി: സോഷ്യൽ മീഡിയകൾ വഴി അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതിനും പൊതു സദാചാര ലംഘനം നടത്തിയതിനും കുറ്റക്കാരിയെന്ന് കണ്ടെത്തിയ അറബ് യുവതിയ്ക്ക് ജയിൽവാസവും പിഴയും. വിവിധ സോഷ്യൽ മീഡിയകളിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് യുവതിയ്ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും വന്‍ തുകയും അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി വിധിച്ചത്.
ഓൺലൈൻ നിയമങ്ങള്‍ ലംഘിച്ചതിന് യുവതിയ്ക്ക് 250,000 ദിര്‍ഹം (ഏകദേശം 43.33 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണ് അബുദാബി ജഡ്ജ് വിധിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്, ട്വിറ്റര്‍, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ നിരവധി അക്കൗണ്ടുകള്‍ തുറന്ന് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റ് ചെയ്യാന്‍ അബുദാബി സൈബര്‍ ക്രൈം പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുന്നത്. അന്വേഷണത്തില്‍ 'ദമാനി' എന്ന പേരിലുള്ള അക്കൗണ്ട് വഴിയാണ് യുവതി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. അതോടൊപ്പം തന്നെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
യുവതിയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമാക്കാനും യുവതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഉള്‍പ്പടെയുള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha