ദോഹ മെട്രോയുടെ നിർമ്മാണം തകൃതിയിൽ; വർഷാവസാനം പരീക്ഷണ ഓട്ടം നടത്താമെന്ന പ്രതീക്ഷയോടെ അധികൃതർ
ദോഹ: മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകൾ വൈകാതെ തന്നെ ദോഹയുടെ സ്വപ്നങ്ങളിലേക്ക് വന്നിറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ആറുമാസത്തിലേറെയായി നീളുന്ന ഉപരോധത്തിന്റെ പ്രശ്നങ്ങള്‍ക്കിടയിലും തടസ്സങ്ങളൊന്നുമില്ലാതെ നിർമ്മാണം പുരോഗമിക്കുന്ന ദോഹ മെട്രോയുടെ നിർമ്മാണ പ്രവൃത്തികള്‍ 73 ശതമാനത്തിലെത്തിയെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി വ്യക്തമാക്കി.
ഈ വര്‍ഷം അവസാനത്തോടെ 90 ശതമാനം പൂര്‍ത്തിയാക്കുന്ന പദ്ധതി 2019 ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 2020 ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത മെട്രോയായ ദോഹയിൽ ആകെ നൂറ് സ്റ്റഷനുകളാണുണ്ടാവുക. ഓരോ ട്രെയിനിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കംബാർട്ട്മെന്റുകളുണ്ടാകും.
മെട്രോ പദ്ധതി നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കാനായി തൊഴില്‍ ശേഷി 73,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അല്‍ സുലൈത്തി പറഞ്ഞു.
https://www.facebook.com/Malayalivartha