വിഷാദ രോഗത്തിന് പ്രതി വിധിയുമായി ദുബായ് ഹെല്‍ത്ത് ഫോറം; ലക്ഷണങ്ങള്‍ 35 ശതമാനം വരെ കുറക്കാന്‍ കഴിയുമെന്ന് റിപ്പോർട്ടുകൾ
ദുബൈ: കഴിഞ്ഞ വർഷത്തിൽ ത്രീ ഡി പ്രിന്റിങ് ആയിരുന്നു ദുബൈ ഹെല്‍ത്ത് ഫോറത്തില്‍ ജനങ്ങളെ ആകര്‍ഷിച്ചതെങ്കില്‍. ഇത്തവണ ഒരുപിടി മുന്നിൽ നിൽക്കാനായി സാങ്കേതിക വിദ്യകളുടെ മികവാണ് ഹെല്‍ത്ത് ഫോറം അവതരിപ്പിക്കുന്നത്.
വിഷാദരോഗം മാറാന്‍ സഹായിക്കുന്ന ഹെഡ്സെറ്റാണ് ഇതില്‍ പ്രധാനം. മരുന്ന് കഴിക്കുന്നതിന് തുല്ല്യമാണ് ഇത് ധരിക്കുന്നതെന്നും എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നുമാണ് നിർമ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഫ്ലോ ന്യൂറോസയന്‍സ് വികസിപ്പിച്ച ഉപകരണത്തിന് 500 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങളില്‍ ഇൗ ഉപകരണം പൂര്‍ണഫലം നല്‍കിയെന്നും അവകാശമുണ്ട്.
തലച്ചോറിലേക്ക് ലഘുവായി വൈദ്യുതി കടത്തിവിട്ട് മാനസിക നില സാധാരണ നിലയില്‍ നിലനിര്‍ത്തുകയാണ് ഇൗ ഉപകരണം ചെയ്യുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയില്‍ നിന്ന് ഒമ്ബത് വോള്‍ട്ട് വൈദ്യുതിയാണ് പ്രവഹിക്കുക.
25 മിനിറ്റോളം ഇൗ ഉപകരണം ധരിക്കണം. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ 35 ശതമാനം കുറക്കാന്‍ ഇൗ ഉപകരണം വഴി സാധിക്കുമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡാനിയേല്‍ മാന്സണ് പറഞ്ഞു. തലച്ചോറിന്റെ ഇടതുവശത്ത് കടത്തിവിടുന്ന വൈദ്യുതി ന്യൂറോണുകളെ ഉത്തേജിപ്പിച്ച് മനോനില ശരിയായി നിലനിര്‍ത്തും. വലതുവശത്തേക്ക് കടത്തിവിടുന്നത് വിഷാദം കുറക്കും. മാത്രമല്ല തലച്ചോറിലുള്ള എന്‍ഡ്രോഫിന്‍, ഒാക്സിടോസിന്‍, സെറോടോനിന്‍, ഡോപാമിന്‍ തുടങ്ങിയ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കും.
https://www.facebook.com/Malayalivartha