ഇനി ഓരോ പത്തു കിലോമീറ്ററിലും നിരീക്ഷണം ! ; ദേശീയ പാതകളിലെ വേഗപരിധി വർദ്ധനവോടെ നിരീക്ഷണ ക്യാമറകളുടെ എണ്ണവും കൂടി
സൗദിയിലെ ദേശീയ പാതകളിൽ വേഗപരിധി വർദ്ധനവോടെ നിരീക്ഷണ ക്യാമറകളുടെ എണ്ണവും വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ ഓരോ പത്തു കിലോമീറ്ററിലും നിരീക്ഷണ ക്യാമറകൾ ഉണ്ടാകും. സൗദി ദേശീയ പാതകളിൽ മണിക്കൂറില്‍ 120 കിലോമീറ്ററിൽ നിന്നും 140 കിലോമീറ്റർ ആയാണ് വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് വേഗ പരിധി നിലവിലെത്തിയത്.
വേഗത നിരീക്ഷണത്തിനുള്ള കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നത് സൗദി ഗതാഗത മന്ത്രാലയമാണ് വ്യക്തമാക്കിയത്. വേഗ പരിധിയുടെ പ്രഖ്യാപനത്തോടെ ഹൈവേകളിലെ സൂചക ബോർഡുകൾ സ്ഥാപിക്കൽ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് 140 കി.മീ, ബസുകള്‍ക്ക് 100 കി.മീ, ട്രക്കുകള്‍ക്ക് 80 കി.മീ എന്നിങ്ങനെയാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്.
വേഗത വര്‍ധിപ്പിക്കുമ്പോള്‍ അപകടം കുറക്കാന്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് വകുപ്പുമന്ത്രി മാജിദ് അല്‍അര്‍ഖൂബി അറിയിച്ചു. റിയാദ്ദമ്മാ ഹൈവേയിലെ വേഗത പരിഷ്‌കരണം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നു ഇദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha