'സ്നിക്കേഴ്സ് ചോക്ലേറ്റ്' കൂട്ടത്തോടെ കത്തിക്കുന്ന വീഡിയോ പഴയത് ! ; വിശദീകരങ്ങളുമായി ഖത്തർ മന്ത്രാലയം
കുട്ടികൾക്ക് പ്രിയമായ സ്നിക്കേഴ്സ് ചോക്ലേറ്റ് പലസ്തീനിലെ ഗസ്സയിൽ കത്തിക്കുന്നുവെന്ന രൂപത്തിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇതിൽ പേടിക്കാനൊന്നും തന്നെയില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
സ്നിക്കേഴ്സ് ചോക്ലേറ്റിൽ പ്ലാസ്റ്റിക് ഉണ്ടെന്നും അതിനാല്‍ ഇത് ഗസ്സയില്‍ കൂട്ടത്തോടെ കത്തിക്കുന്നുവെന്നും വിശദീകരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇൗ വീഡിയോ 2016 ലെ ഒരു സംഭവവുമായി ബന്ധപ്പെട്ടതാണെന്നും ഇപ്പോഴത്തെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
ഖത്തറിലെ മാര്‍ക്കറ്റില്‍ ഒരു തരത്തിലുള്ള ദോഷകരമായ ഘടകങ്ങളും അടങ്ങാത്ത ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ലഭിക്കൂവെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
2016 ല്‍ ചില സ്നിക്കേഴ്സ് ബാറുകളില്‍ പ്ലാസ്റ്റിക്കിന്റെ കഷ്ണം കണ്ടെത്തിയിരുന്നു. ഇതിൻ പ്രകാരം അന്ന് നടപടിയെടുത്തിരുന്നു. നെതര്‍ലാന്‍റിലെ നിർമ്മാണ കേന്ദ്രത്തില്‍ ഉണ്ടാക്കിയ സ്നിക്കേഴ്സിലാണ് അന്ന് പ്ലാസ്റ്റിക് കണ്ടെത്തിയത്. തുടര്‍ന്ന് ഭീമന്‍ യു.എസ് ചോക്ലേറ്റ് കമ്പനിയായ മാര്‍സ്, തങ്ങളുടെ മാര്‍സ്, സ്നിക്കേഴ്സ് എന്നീ ചോക്ലേറ്റുകൾ പിന്‍വലിച്ചു.
നെതര്‍ലാന്‍റില്‍ ഉല്‍പാദിപ്പിച്ച ചോക്ലേറ്റുകളായിരുന്നു മാര്‍ക്കറ്റുകളില്‍ നിന്ന് പൂര്‍ണമായും പിൻവലിച്ചിരുന്നത്. അന്ന് ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2016ലെ സംഭവം ഉണ്ടായപ്പോള്‍ തന്നെ ഖത്തര്‍ മന്ത്രാലയം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ നെതര്‍ലാന്‍റില്‍ ഉല്‍പാദിപ്പിച്ച ചോക്ലേറ്റുകൾ എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ ഇല്ല എന്നാണ് തെളിഞ്ഞത്.
ഭക്ഷ്യഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് രാജ്യത്ത് വന്‍ സജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ് ഖത്തറിലുള്ളത്. ഇതിനാല്‍ പൊതുജനങ്ങള്‍ ഒരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha