കുട്ടികൾക്കും മാതാപിതാക്കൾക്കും ഇനി ആശ്വസിക്കാം ! ; ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കി
മാതാപിതാക്കൾക്ക് ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ കുട്ടികൾക്ക് നൽകുന്നതിൽ നിന്നും സ്കൂളുകളെ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കിയാതായി റിപ്പോർട്ടുകൾ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെത്തുള്ള നടപടിയെന്നാണ് സൂചന.
സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഹോം വര്‍ക്ക് ചെയ്യുന്നതിന് 200 ദിര്‍ഹം വരെ ചിലവ് വരുന്നത് ശ്രദ്ധയിൽ പെട്ടതോടു കൂടിയാണ് വിലക്ക് ഏർപ്പെടുത്തേണ്ടിവന്നത്.
ഇത്തരം ഹോംവര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കുന്ന രീതിക്കെതിരെയും സ്കൂള്‍ മാനേജ്മെന്റുകൾക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കട്ടിയുള്ള പേപ്പറുകള്‍ മുതല്‍ സ്റ്റിക്കറുകളും ബാറ്ററികളും വരെ വാങ്ങിയാണ് ഒാരോ ഹോംവര്‍ക്കും ചെയ്യേണ്ടിയിരുന്നത്. ഇതിനെതിരെ രക്ഷിതാക്കള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു.
എന്നാൽ ബുക്ക്സ്റ്റാളുകളിൽ നിന്നും മറ്റും വാങ്ങാന്‍ കിട്ടുന്ന തരം പ്രൊജക്ടുകളാണ് അധ്യാപകര്‍ മിക്കപ്പോഴും നല്‍കിയിരുന്നത്. ഇതോടെ എളുപ്പവഴിയെന്ന നിലയില്‍ ഇത്തരം റെഡിമെയ്ഡ് പ്രൊജക്ടുകള്‍ വാങ്ങി കുട്ടികള്‍ക്ക് കൊടുത്തുവിടുകയാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്.
എന്നാൽ ഇതിനു പകരം സ്കൂളില്‍ തന്നെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ലൈബ്രറിയുടെ സഹായത്തോടെ പ്രൊജക്ടുകള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha