പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു
ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. അവധിക്കാലം മുന്നിൽ കണ്ടാണ് വിമാനക്കമ്പനികളുടെ ഇത്തരത്തിലൊരു തീരുമാനം. നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിൽ നിന്നും മൂന്നിരട്ടി വരെ വർദ്ധനവാണുണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്. നാട്ടിലെ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നതോടെ വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാനുള്ള തിരക്കിലാണ് മലയാളികൾ. ഇതു മുന്നിൽ കണ്ടാണ് പ്രവാസി കുടുംബങ്ങളെ പിഴിഞ്ഞ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.
കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് 5900 രൂപയായിരുന്നു എയർ അറേബ്യ ഈടാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ യാത്രനിരക്ക് 20000 ലേക്ക് കടന്നു. ദുബായിയിലേക്ക് 7000 രൂപയായിരുന്നത് 19700 രൂപയായി മാറി. ദോഹയിലേക്കുളള നിരക്കിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായിട്ടുണ്ട്. 18000 രൂപയുണ്ടായിരുന്ന നിരക്ക് 56000 ലേക്ക് ഉയർന്നു.
അതേസമയം എയർ ഇന്ത്യക്കു പുറമേ ഖത്തർ ഐർവേസ്, ഇത്തിഹാദ് എയർ, ഇന്ഡിഗോ എയര്ലൈന്സ് തുടങ്ങിയ കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്.
ഏപ്രിൽ ആദ്യ വരങ്ങളിൽ ചിലയിടങ്ങളിൽ ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം ജൂൺ മാസമാകുന്നതോടെ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കാകും. ഇതു മൂലം മടക്ക ടിക്കറ്റിലും ഉയർന്ന നിരക്കാകും വിമാന കമ്പനികൾ ഈടാക്കുക.
https://www.facebook.com/Malayalivartha