ഒമാനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; റമദാനിൽ പുത്തൻ നിർദ്ദേശങ്ങളുമായി അധികൃതർ
റമദാൻ നാളുകളിൽ അപകടങ്ങൾ ഒഴിവാക്കാനായി വാഹനമോടിക്കുന്നവർ പൂർണ്ണമായും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസും ഒമാന്‍ റോഡ് സുരക്ഷാ അസോസിയേഷനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
റമദാനില്‍ അപകടങ്ങള്‍ പലതും സംഭവിക്കുന്നത് ക്ഷീണം കാരണമാണെന്ന് ഒമാന്‍ റോഡ് സുരക്ഷാ അസോസിയേഷന് സി.ഇ.ഒ അലി അല്‍ ബര്‍വാനി പറഞ്ഞു. ഇതിൽത്തന്നെ നല്ല ശതമാനം റോഡ് ദുരന്തങ്ങളുമുണ്ടാകാന് കാരണം ഉറക്കമാണ്. റമദാനില്‍ വൈകി ഉറങ്ങുന്നത് കാരണം ഇത് സാധാരണ ഉറക്കത്തെ ബാധിക്കുന്നു. ഇങ്ങനെവരുമ്പോൾ വാഹനമോടിക്കുമ്പോൾ ഉറക്കം വരാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇൗ റമദാനും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പോലെ റോഡപകടം കുറഞ്ഞ റമദാന് ആയിരിക്കുമെന്ന് അല്‍ ബര്‍വാനി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി റോഡപകടങ്ങള്‍ കുറഞ്ഞുവരുകയാണ്. 2016 നെക്കാള്‍ കുറഞ്ഞ അപകടനിരക്കാണ് കഴിഞ്ഞ റമദാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒാരോ വര്‍ഷവും പുതിയ റോഡുകള്‍ തുറക്കുന്നത് അപകടനിരക്ക് കുറക്കാന്‍ സഹായിക്കുന്നുണ്ട്. അടുത്തിടെ തുറന്ന ബാത്തിന എക്പ്രസ് വേയും അപകട നിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. 'സേഫ് റമദാന്' എന്നതാണ് റോഡ് സുരക്ഷാ അസോസിയേഷന്റെ ഇൗ റമദാനിലെ മുദ്രാവാക്യം.
നോമ്പ് തുറക്കാന്‍ പോവുന്നവര്‍ തിരക്ക് പിടിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസും മുന്നറിയിപ്പ് നല്കി. തിരക്ക് പിടിച്ചും അമിതവേഗത്തിലും വാഹനമോടിക്കേണ്ട ആവശ്യമില്ല. സുരക്ഷാ മാനദന്ധങ്ങള്‍ പാലിച്ചാണ് വാഹനങ്ങള്‍ ഒാടിക്കേണ്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസും ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിരുന്നത് റമദാനിലാണ്.
വൈകുന്നേരങ്ങളിലായിരുന്നു ഇതിൽ കൂടുതലും നടന്നിരുന്നത്. ഇഫ്താറിന് വീട്ടിലോ മറ്റിടങ്ങളിലോ എത്താനുള്ള തിരക്കുമൂലം അമിത വേഗതയെടുക്കുന്നതാണ് അപകട കരണമെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലാണ് ശക്തമായ ബോധവത്കരണം അധികൃതര്‍ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha