നിസ്കാര പരിസരങ്ങളിലെ നിയമലംഘന പാർക്കിംഗ്; കർശന നടപടികളുമായി ഷാര്‍ജ പോലീസ്
പള്ളികളിൽ നിസ്കരിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ മറ്റു യാത്രികർക്കു തടസ്സമുണ്ടാകുന്ന തരത്തിൽ നിർത്തിയിട്ട് പോകുന്നവര്‍ക്കെതിരെ ഷാര്‍ജ പോലീസ് നടപടികൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള നിയമലംഘനം പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുമെന്നു അധികൃതർ അറിയിച്ചു.
റമദാന്റെ ആദ്യ ദിനങ്ങളില്‍ തന്നെ മസ്ജിദ് പാർക്കിംഗ് ഏരിയകളില്‍ വാഹനങ്ങള്‍ അലങ്കോലമായി നിര്‍ത്തിയിടുകയും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ ഇത്തരത്തിലൊരു നടപടി.
തറാവീഹ് സമയങ്ങളിലാണ് ഇവ കൂടുതല്‍ കണ്ടുവരുന്നത്. ആംബുലന്‍സുകള്‍ക്കും ഫയര്‍ ട്രക്കുകള്‍ക്കും വരെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യ സമയങ്ങളില്‍ അത്യാഹിത സ്ഥലങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ജീവനും വസ്തുക്കള്‍ക്കുമാണ് നഷ്ടം സംഭവിക്കുക. മസ്ജിദ് പരിസരങ്ങളിലെ താമസക്കാര്‍ വാഹനങ്ങള്‍ മസ്ജിദ് പാർക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിടുന്നത് കാരണം പ്രാർഥനയ്‌ക്കെത്തുന്നവർക്ക് തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ലെന്ന് മേജര്‍ ഉമര്‍ ബിന്‍ ഗാനിം വ്യക്തമാക്കി.
അതേസമയം മസ്ജിദ് പരിസരങ്ങള്‍ക്ക് പുറമെ മലീഹ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ്, ദൈദ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് റോഡ് തുടങ്ങിയ എക്‌സ്റ്റേണല്‍ റോഡുകളിലും ഇന്റര്‍സെക്ഷനുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ പ്രധാന റോഡുകളിലെല്ലാം പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha