ആശങ്കകളും ആകുലതകളും അകന്നു; താം ലുവാങ് ഗുഹയിലകപ്പെട്ട കുട്ടികളും കോച്ചും തിരികെ വീട്ടിലേയ്ക്ക്
ബാങ്കോക്കിലെ താം ലുവാങ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലയിരുന്ന 12 കുട്ടികളും ഫുട്ബോൾ കോച്ചും ആശുപത്രി വിട്ടു. അല്‍പ്പസമയത്തിനകം കുട്ടികളും കോച്ചും മാധ്യമങ്ങളെ കാണുമെന്ന് തായ് സർക്കാർ അറിയിച്ചു.
12 കുട്ടികളും ഫുട്ബോള്‍ കോച്ചും കഴിഞ്ഞ മാസം 23നാണ് ഗുഹയില്‍ കുടുങ്ങിയത്. സാഹസിക യാത്രയുടെ ഭാഗമായി ഗുഹയില്‍ കയറിയ 13 അംഗ സംഘം കനത്ത മഴയെ തുടര്‍ന്നാണ് ഗുഹയിലകപ്പെട്ടത്. 10 ദിവസത്തിന് ശേഷമാണ് ഇവര്‍ ഗുഹയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ രക്ഷാസേനകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇടുങ്ങിയ ഗുഹാ വഴിയിലൂടെ വിദേശത്തു നിന്നുള്ള സ്കൂബാ മുങ്ങൽ വിദഗ്ധരും അഞ്ച് തായ്ലന്ഡ് നാവികസേനാംഗങ്ങളും അടക്കം 18 അംഗ സംഘമാണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ തീര്‍ന്ന് തായ് നാവിക സേനാംഗം സമന് പുനന്‍ മരണപ്പെട്ടിരുന്നു.
ഗുഹാവാസത്തിനു ശേഷം രക്ഷപ്പെട്ട ‘വൈൽഡ് ബോർസ്’ ടീം അംഗങ്ങളായ 12 കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നിലയിൽ അധികൃതർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും കൂടെ കൂടുതൽ സമയം ചെലവിടാൻ ആവശ്യപ്പെട്ട കുട്ടികളോട് മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha